മുംബൈ: സ്വാതന്ത്ര സമര സേനാനി ബാല ഗംഗാധര തിലകിന്റെ കൊച്ചു മകനും കോണ്‍്ഗ്രസ് നേതാവുമായ രോഹിത് തിലകിനെതിരെ പീഡനക്കേസ്. 40 വയസ്സുള്ള സ്ത്രീയാണ് കേസുമായി പോലീസിനെ സമീപിച്ചത്. പരാതിക്കാരിയായ സ്ത്രീയും രോഹിത്തും തമ്മില്‍ 10 വര്‍ഷമായി പരിചയമുണ്ട്.
ബലാത്സംഗം, പ്രകൃതിവിരുദ്ധപീഡനം, പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വിവിധ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.
2014 ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രോഹിത് തിലക് പുനെയിലെ കസ്ബ പെത്ത് മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും ബിജെപിയുടെ ഗിരീഷ് ബാപത്തിനോട് പരാജയപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: