ന്യൂദല്‍ഹി: ആധാറുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യാന്‍ സുപ്രീം കോടതി ഒന്‍പതംഗ െബഞ്ച് രൂപീകരിച്ചു. ഭരണഘടന നല്കുന്ന മൗലികാവകാശമാണോ സ്വകാര്യതയെന്നാകും കോടതി മുഖ്യമായും പരിശോധിക്കുക. പാന്‍ കാര്‍ഡും ആധാറുമായി ബന്ധിപ്പിക്കുന്നത് ചോദ്യം ചെയ്ത് നല്കിയ ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവേയാണ് പ്രത്യേക ബെഞ്ച് രൂപീകരിച്ചത്. കേസില്‍ ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ബുധനാഴ്ച മുതല്‍ വാദം കേള്‍ക്കും.
ക്ഷേമപദ്ധതികളുമായി ആധാര്‍ കൂട്ടിയിണക്കുന്നത് ചോദ്യം ചെയ്തും ഇത് സ്വകാര്യത നശിപ്പിക്കുമെന്ന് ആരോപിച്ചും നല്കിയ ഹര്‍ജിക്കാര്‍ക്കു വേണ്ടി ശ്യാം ദിവാനും കേന്ദ്രത്തിനു വേണ്ടി അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലും അഭ്യര്‍ഥിച്ചതു പരിഗണിച്ചാണ് പ്രത്യേക ബെഞ്ച് രൂപീകരിച്ചത്. സ്വകാര്യത പൊതുനിയമപ്രകാരമുള്ള അവകാശം മാത്രമാണെന്നും ഭരണഘടനാദത്തമല്ലെന്നും കേന്ദ്രം കോടതിയെ ബോധിപ്പിച്ചു. സ്വകാര്യത മൗലികാവകാശമല്ലെന്ന് 1954 ല്‍ എട്ടംഗ ബെഞ്ചും, 1962ല്‍ ആറംഗ ബെഞ്ചും വിധിച്ചിരുന്നതാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. അതിനാല്‍ ആധാര്‍ മൗലികാവകാശം ലംഘിക്കുന്നുവെന്നാരോപിച്ച് ആര്‍ക്കും പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കാനാവില്ലെന്നും കേന്ദ്രം പറഞ്ഞു.
സ്വകാര്യത ഭരണഘടനാദത്തമായ അവകാശമാണോയെന്ന് നിര്‍വ്വചിക്കേണ്ടിയിരിക്കുന്നു. ചീഫ് ജസ്റ്റിസ് ജെ. എസ് ഖെഹാര്‍ വ്യക്തമാക്കി. ഈ വിഷയം ഒന്‍പതംഗ ബെഞ്ചും ആധാറുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ അഞ്ചംഗ ബെഞ്ചുമാകും പരിഗണിക്കുക. ചീഫ് ജസ്റ്റിസ് , ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, ഡിവൈ ചന്ദ്രചൂഡ്, എസ്എ ബോബ്ഡെ, എസ്. അബ്ദുള്‍ അന്‍സാര്‍ എന്നിവരടങ്ങിയ ബെഞ്ചാകും മറ്റു വിഷയങ്ങള്‍ അടങ്ങിയ 22 ഹര്‍ജികള്‍ പരിഗണിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: