ലണ്ടന്‍: നാല്‍പ്പതു വയസുവരെ മത്സര രംഗത്തുണ്ടാകുമെന്ന് ഏട്ടാം തവണ വിംബിള്‍ഡണ്‍ നേടി ചരിത്രമെഴുതിയ റോജര്‍ ഫെഡറര്‍ എതിരാളികള്‍ക്ക് മുന്നറിയിപ്പു നല്കി. ആരോഗ്യ പ്രശ്നങ്ങളില്ലെങ്കില്‍ 40-ാം വയസിലും ഇപ്പോഴത്തെ ഫോം നിലനിര്‍ത്താനാകുമെന്ന് 36 ന് അടുത്തെത്തി നില്ക്കുന്ന റോജര്‍ ഫെഡറര്‍ വെളിപ്പെടുത്തി.
ക്രോയേഷ്യയുടെ മാരിന് സിലിക്കിനെ കലാശപ്പോരാട്ടത്തില്‍ തകര്‍ത്താണ് ഫെഡറര്‍ ഏട്ടാം കിരീടം നേടിയത്. മേജര്‍ ടൂര്‍ണമെന്റുകളിലെ 29-ാം ഫൈനലില്‍ ഫെഡററുടെ 19-ാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. 2003 ലാണ് ഫെഡറര്‍ ആദ്യമായി വിംബിള്‍ഡണ്‍ ചാമ്പ്യനായത്.
കഴിഞ്ഞ വര്‍ഷം വിംബിള്‍ഡണിന്റെ സെമിയില്‍ മിലോസിനോട് തോറ്റതിനെ തുടര്‍ന്ന് ഫെഡറര്‍ മറ്റ് ടൂര്‍ണമെന്റുകളില്‍ മത്സരിക്കാതെ സീസണ് അവസാനിപ്പിച്ചു. പരിക്കിനെ തുടര്‍ന്ന് ഒളിമ്പിക്സ് , യുഎസ് ഓപ്പണ്‍ എന്നിവയില്‍ നിന്ന് പിന്മാറി.
ഇതോടെ ഈ വര്‍ഷം ജനുവരിയിലെ റാങ്കിങ്ങില്‍ 17-ാം സ്ഥാനത്തേയ്ക്ക് പിന്തളളപ്പെട്ടു. ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടി മത്സരരംഗത്തേയ്ക്ക് തിരിച്ചുവന്നു. പരിക്ക് അലട്ടിയതിനാല്‍ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് വിട്ടുനിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: