കണ്ണൂര്‍: മിനിമം വേതനം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നഴ്സുമാരുടെ സമരം പരാജയപ്പെടുത്താന്‍ നഴ്സിങ് വിദ്യാര്‍ത്ഥികളെ ജോലിക്ക് നിയോഗിക്കുമെന്ന ജില്ലാ കലക്ടറുടെ ഉത്തരവിനെതിരെ നഴ്സിങ് വിദ്യാര്‍ത്ഥികള്‍ ആരംഭിച്ച സമരം തുടരുന്നു. ഉത്തരവില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പരിയാരം മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച വിദ്യാര്‍ത്ഥികളുടെ സമരം ഇന്നലെ മുതല്‍ പയ്യന്നൂര്‍ ക്രസന്റ് കോളേജിലും ആരംഭിച്ചിട്ടുണ്ട്. പ്രതിഷേധ സൂചകമായി ഇന്നലെ സ്റ്റുഡന്റ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ വിവധ നഴ്സിങ് കോളേജുകളിലെ ആയിരത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
വിവാദ ഉത്തരവ് പിന്‍വലിക്കുംവരെ സമരം തുടരുമെന്നും ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ നിരാഹാര സമരമടക്കമുള്ള പ്രക്ഷോഭം തുടരുമെന്നും സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷന് (എസ്എന്‍എ) സംസ്ഥാന പ്രോഗ്രാം ചെയര്മാന് റമീസ് പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. നഴ്സുമാരുടെ സമരത്തെ നേരിടാന്‍ നഴ്സിങ് വിദ്യാര്‍ഥികളെ നിര്‍ബന്ധിത ജോലിക്ക് നിയോഗിക്കാനുള്ള നീക്കം അനുവദിക്കില്ല. വിവാദ ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്നും റമീസ് പറഞ്ഞു. എ.കെ.ജി സഹകരണ ആശുപത്രി, തളിപറമ്പ് ലൂര്‍ദ് നഴ്സിങ് കോളേജ്, പരിയാരം സഹകരണ നഴ്സിങ് കോളജ്, ചെറുക്കുന്ന കനോസ നഴ്സിങ് കോളജ്, ധനലക്ഷ്മി, തലശേരി നഴ്സിങ് കോളേജ്, പഴയങ്ങാടി ക്രസന്റ്, കൊയിലി എന്നീ നഴ്സിങ് കോളേജിലെ ആയിരത്തിലധികം നഴ്സിങ് വിദ്യാര്‍ഥികളാണ്് പ്രതിഷേധ പ്രകടനം നടത്തിയത്. മാര്‍ച്ചിന് അഭിവാദ്യമര്‍പ്പിച്ച് ഐഎന്‍എ, യുഎന്‍എ സംഘടനകളുടെ നേതൃത്വത്തില്‍ നഴ്സുമാരും കലക്ട്രേറ്റ് പരിസരത്ത് എത്തിയിരുന്നു.
പരിയാരം നഴ്സിങ് കോളജ് യൂനിറ്റ് സെക്രട്ടറി ശ്രുതി അധ്യക്ഷത വഹിച്ചു. ഐഎന്‍എ നാഷണല്‍ സെക്രട്ടറി വിനീത് കൃഷ്ണന്, സംസ്ഥാന പ്രസിഡന്റ് ലിബിന് തോമസ്, എക്സിക്യുട്ടീവ് മെമ്പര്‍ സോണിയ ജേക്കബ്, ജനകീയ സമരസമിതി ജനറല്‍ കണ്‍വീനര്‍ ഡോ.ഡി.സുരേന്ദ്രനാഥ്, അനൂപ് ജോസഫ് ഇസ്മായില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ു
പ്രതികരിക്കാൻ ഇവിടെ എഴുതുക: