ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് അതിര്‍ത്തിയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ ജവാന് വീരമൃത്യു. ചൊവ്വാഴ്ച കുപ്വാരയിലെ നൗഗാം സെക്ടറിലായിരുന്നു സംഭവം. നിയന്ത്രണ രേഖയില്‍ പാക് സൈന്യത്തിന്റെ ഒളിയാക്രമണത്തില്‍ ജവാന് വീരമൃത്യു വരിച്ചതായി പ്രതിരോധ വക്താവ് അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ ബീംബര്‍ ഖാലി, പൂഞ്ച് എന്നിവിടങ്ങളിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ പാക് സൈന്യം ആക്രമണം നടത്തിയിരുന്നു. പാക്കിസ്ഥാന്റെ കനത്ത ഷെല്ലിംഗിന്റെ പശ്ചാത്തലത്തില്‍ വീടിനു പുറത്തേക്കിറങ്ങരുതെന്നു ഗ്രാമവാസികള്‍ക്കു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
തിങ്കളാഴ്ച നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കും ജനവാസകേന്ദ്രങ്ങള്‍ക്കും നേര്‍ക്ക് പാക്കിസ്ഥാന് നടത്തിയ ഷെല്ലാക്രമണത്തില്‍ ജവാന് വീരമൃത്യു വരിച്ചിരുന്നു. രജൗരി സെക്ടറിലുണ്ടായ ആക്രമണത്തില്‍ നായിക് മുദാസര്‍ അഹമ്മദാണു വീരമൃത്യു വരിച്ചത്. ബരോടി മേഖലയില്‍ പാക്കിസ്ഥാന് നടത്തിയ ആക്രമണത്തില്‍ ഒമ്പതുവയസുകാരി സജാദ ഹൗസറും കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: