ബീജിംഗ്: ദോക്ലാമിനെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്ന് ചൈന. പ്രദേശത്തെ സംഘര്‍ഷം വര്‍ധിപ്പിക്കാതെ ഇന്ത്യ സൈന്യത്തെ ഉടന്‍ പിന്‍വലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.
ദോക്ലാമിലെ ഇന്ത്യന്‍ നടപടിയില്‍ നിരവധി നയതന്ത്രപ്രതിനിധികള്‍ അദ്ഭുതം പ്രകടിപ്പിച്ചിരുന്നതായി ചൈന വിദേശകാര്യ വക്താവ് ലു കാംഗ് ആരോപിച്ചു. ദോക്ലാം വിഷയത്തില്‍ താല്പര്യം പ്രകടിപ്പിച്ച വിദേശ നയതന്ത്രപ്രതിനിധികളുമായി ചൈന നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സിക്കിമിലെ അതിര്‍ത്തി പ്രശ്നത്തില്‍ ചര്‍ച്ചയ്ക്ക് ഇല്ലെന്നു കഴിഞ്ഞ ദിവസം ചൈന അറിയിച്ചിരുന്നു. ദോക്ലാമില്‍ നിന്ന് ഇന്ത്യന്‍ സേന നിരുപാധികം പിന്മാറുകയല്ലാതെ പരിഹാരമില്ലെന്നും അല്ലാത്തപക്ഷം ഇന്ത്യ നാണം കെടുമെന്നുമാണു ചൈനയുടെ അവകാശവാദം. ഔദ്യോഗിക ചൈനീസ് വാര്‍ത്താ ഏജന്‍സി സില്ഹുവയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.
സിക്കിം – ഭൂട്ടാന് അതിര്‍ത്തിയില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങള്‍ ഒരു മാസത്തോളമായി മുഖാമുഖം നില്‍ക്കുകയാണ്. ഭൂട്ടാന്റെ ഭൂമിയില്‍ ചൈനീസ് സേന റോഡ് നിര്‍മിച്ചത് തടയാന്‍ എത്തിയതാണ് ഇന്ത്യന്‍ സേന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: