ഇരിങ്ങാലക്കുട : കൂത്തിന്റെയും കൂടിയാട്ടത്തിന്റെയും കഥകളിയുടെയും ഈറ്റില്ലമായ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നടന്ന ആറ് വയസ്സുകാരി സമുദ്രയുടെ കഥകളി അരങ്ങേറ്റം ശ്രദ്ധേയമായി.
ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കൈലാസ് കോട്ടേജിലെ സുരേഷ്ബാബു സിജി ദമ്പതികളുടെ മകള്‍ സമുദ്ര സങ്കല്‍പ്പാണ് ആറാം വയസില്‍ കഥകളി അരങ്ങേറ്റം നടത്തി ആസ്വാദകരെ വിസ്മയിപ്പിച്ചത്.
പൂതനാമോക്ഷം കഥയാണ് അവതരിപ്പിച്ചത്. കലാനിലയം മനോജിന്റെ ശിക്ഷണത്തില്‍ ഒരു വര്‍ഷത്തെ കഥകളി പഠനത്തിന് ശേഷമാണ് സമുദ്ര അരങ്ങേറ്റം നടത്തിയത്. സംഗീതം കലാനിലയം രാമകൃഷ്ണനും, വിഷ്ണുവും, ചെണ്ട കലാനിലയം ദീപക്, മദ്ദളം കലാനിലയം പ്രകാശന്, ചുട്ടി കലാനിലയം പ്രശാന്ത്, അണിയറ അനിയന്‍കുട്ടി, ശ്യം എന്നിവരായിരുന്നു.
കഥകളി പഠിക്കണമെന്ന ആഗ്രഹം ചെറുപ്രായത്തിലേ പ്രകടിപ്പിച്ച സമുദ്രയ്ക്ക് വീട്ടിലെ സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ സൗജന്യമായാണ് മനോജ് കഥകളി പരിശീലനം നടത്തിയത്. രണ്ടാം വയസില്‍ നൃത്ത പരിശീലനം ആരംഭിച്ച സമുദ്ര മൂന്നാം വയസില്‍ മോഹിനിയാട്ടത്തില്‍ വര്‍ണ്ണം ചെയ്ത് പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു.
ഇരിങ്ങാലക്കുട ഡോണ്‍ബോസ്കോ സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിയാണ് സമുദ്ര. അതേ സ്ക്കൂളിലെ ആര്‍ട്സ് അധ്യാപകനാണ് പിതാവ് സുരേഷ് ബാബു. മഞ്ജുവാര്യരുടെ കടുത്ത ആരാധികയായ സമുദ്രയ്ക്ക് മഞ്ജുവിനെ പോലെ കലാരംഗത്ത് തിളങ്ങണം എന്നാണ് ആഗ്രഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: