ന്യൂദല്‍ഹി: പശുസംരക്ഷണത്തിന്റെ പേരിലുള്ള എല്ലാ അക്രമ സംഭവങ്ങളിലും നിര്‍ബന്ധമായും കേസ് എടുക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി.
ക്രമസമാധാനം നിയന്ത്രിക്കേണ്ടതും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടതും സംസ്ഥാന സര്‍ക്കാരുകളുടെ ചുമതലയാണ്. അക്രമികള്‍ക്കെതിരെ സംസ്ഥാനം നടപടിയെടുക്കണം. കേന്ദ്രമന്ത്രി ഹന്സ്രാജ് ആഹിര്‍ ലോക്സഭയില്‍ വ്യക്തമാക്കി.
എഫ്ഐആറിന്റെ കോപ്പി കേന്ദ്രത്തിന് അയച്ചുനല്‍കാനും നിര്‍ദ്ദേശിച്ചതായി ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
ഗോരക്ഷകരെന്ന് അവാകശപ്പെടുന്നവരുടെ അക്രമത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തുവന്നിരുന്നു. ഇത്തരം സംഭവങ്ങള്‍ക്ക് വര്‍ഗ്ഗീയ നിറം നല്‍കരുതെന്നും അദ്ദേഹം പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് നടപടിയെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: