കോട്ടയം: ജില്ലയിലെ റേഷന്‍ കാര്‍ഡ് വിതരണം രണ്ട് ദിവസത്തിനുള്ളില്‍ അവസാനിക്കും. കോട്ടയം താലൂക്കിലെ റേഷന്‍ കാര്‍ഡുകള്‍ മാത്രമാണ് ഇനി വിതരണം ചെയ്യാനുള്ളത്. കാര്‍ഡ് അച്ചടിച്ച് കിട്ടാന്‍ നേരിട്ട താമസം മൂലമാണ് കോട്ടയം താലൂക്കിലെ വിതരണത്തിന് താമസം നേരിട്ടത്. കാര്‍ഡ് വിതരണം അവസാനിക്കാറായിരിക്കെ ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസുകളില്‍ പരാതികളുടെ പ്രളയമാണ്. കാര്‍ഡിലെ പേര് മാറ്റം, വിട്ട് പോയത് എന്നിവ സംബന്ധിച്ച പരാതികളാണ് അധികവും.
റേഷന്‍ മുന്‍ഗണനപട്ടികയില്‍ നിന്ന് പുറത്തായ പാവങ്ങള്‍ക്ക് രണ്ട് രൂപയ്ക്ക് കിട്ടികൊണ്ടിരുന്ന അരിയും മുടങ്ങി. ജിഎസ്ടിയുടെ സാങ്കേതികത്വം പറഞ്ഞ് മണ്ണെണ്ണ വിതരണവും റേഷന്‍ കടകളില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.
കാര്‍ഡ് വിതരണം അവാസനിക്കാറായിരിക്കേ അനധികൃതമായി മുന്‍ഗണനാപട്ടികയില്‍ ഇടം പിടിച്ചവര്‍ക്കെതിരെ സിവില്‍ സപ്ലൈസ് വകുപ്പ് അധികൃതര്‍ നടപടി തുടങ്ങിയിട്ടുണ്ട്. അനധികൃത മാര്‍ഗ്ഗത്തിലൂടെ കാര്‍ഡ് സ്വന്തമാക്കിയവര്്ക്കെതിരെ നിയമനടപടിയുണ്ടാകുമെന്നാണ് സൂചന. ഇതിനെ തുടര്‍ന്ന് ചില ഉടമകള്‍ കാര്‍ഡ് മാറ്റത്തിന് അപേക്ഷ നല്കി.
പുതിയ റേഷന്‍ മുന്‍ഗണനപട്ടികയില്‍ നിന്ന് അര്‍ഹരായ ഒട്ടനവധിയാളുകള്‍ പുറത്ത് നില്‍ക്കുകയാണ്. അര്‍ഹരായ മുഴുവന്‍ പേരെയും മുന്‍ഗണനപട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് സര്‍്ക്കാര്‍ വ്യക്തമാക്കിട്ടുണ്ട്. ദാരിദ്രരേഖയ്ക്ക് താഴെ കഴിയുന്ന മുഴുവനാളുകളെയും മുന്‍ഗണനപട്ടികയുടെ പരിധിയില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ നീക്കം. ഇതിനായി അനര്‍ഹരെ ആദ്യം ഒഴിവാക്കണം. ഇങ്ങനെ ഒഴിവാക്കുന്നവരുടെ സ്ഥാനത്തേക്കാണ് അര്‍ഹരായവരെ പരിഗണിക്കുന്നത്.
അതേ സമയം ജില്ലയില്‍ അര്‍ഹരായവര്‍ മുന്‍ഗണനപട്ടികയില്‍ നിന്ന് പുറത്ത് പോയതോടെ പഞ്ഞമാസത്തിലെ ഇവരുടെ റേഷന്‍ മുടങ്ങിയിരിക്കുകയാണ്. രണ്ട് രൂപയ്ക്ക് റേഷനരി പോലും ഇവര്‍ക്ക് കിട്ടുന്നില്ല. ഇത് പാവപ്പെട്ട കുടുംബാംഗങ്ങളെ ദുരിതത്തിലാക്കിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: