കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രി കാന്റീന് പ്രവര്‍ത്തിക്കുന്നത് ലൈസന്‍സോ, അരോഗ്യവകുപ്പിന്റെ അനുമതിപത്രമോ ഇല്ലാതെ. അടച്ചുപൂട്ടാനുള്ള നടപടികളുമായി അധികൃതര്‍. വര്‍ഷാവര്‍ഷം ടെന്‍ഡര്‍ വിളിച്ച് കരാര്‍ പുതുക്കി നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ വര്‍ഷങ്ങളായി ഇത് നടക്കാറില്ല.
കഴിഞ്ഞ ദിവസം നടന്ന ആശുപത്രി വികസനസമിതിയോഗത്തില്‍ വിഷയം ഉയര്‍ന്നു വന്നു. തുടന്ന് കാന്റീന് അടച്ചുപൂട്ടാനും പുതിയ കരാര്‍ നല്‍കാനും തീരുമാനിച്ചു. ഇതിന് സൂപ്രണ്ടിനെ യോഗം ചുമതലപ്പെടുത്തി. കാന്റീനില്‍ നിന്ന് നിരവധി തവണ പഴകിയ ഭക്ഷണം ആരോഗ്യവകുപ്പ് പിടിച്ചെടുത്തിരുന്നു. ചില രാഷ്ട്രീയ നേതാക്കളുടെ സഹായത്താല്‍ നടപടിയില്‍ നിന്നും കരാറുകാരന് രക്ഷപെട്ടു.
വികസന സമിതി യോഗ തീരുമാനം കളക്ടര്‍ മിനിട്സായി നല്‍കിയാലുടന്‍ കാന്റീന് അടച്ചുപൂട്ടുമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. എന്നാല്‍ വികസന സമിതിയോഗ തീരുമാനം പുറത്തായതിനെ തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ക്ക് എന്ന പേരില്‍ കാന്റീന് അടച്ചിരിക്കുകയാണ്.
ഇതോടൊപ്പം മെഡിക്കല്‍ കോളേജ് വളപ്പില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ വിശദാംശങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് സബ് കമ്മറ്റി രൂപീകരിക്കാന്‍ യോഗം തീരുമാനിച്ചു. ഇവര്‍ നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനുള്ള നീക്കത്തിലാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: