ചങ്ങനാശേരി: കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന രണ്ടുപേര്‍ ചങ്ങനാശേരി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ബിജു വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടി. പൊന്നാനി മാറാഞ്ചേരി ഭാഗത്ത് പുതുക്കാട്ടില്‍ വീട്ടില്‍ മുഹമ്മദ് റാഫി (23), രാമങ്കരി ഭാഗത്ത് മാളിയേക്കല്‍ വീട്ടില്‍ ചാക്കോ ആന്റണി (22) എന്നിവരാണ് പിടിയിലായത്. കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് രണ്ട് അന്യ ജില്ലക്കാര്‍ കഞ്ചാവ് വില്‍ക്കുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണിവര്‍ പിടിയിലായത്.
മുഹമ്മദ് റാഫി ചങ്ങനാശേരി റെയില്‍വേ സ്റ്റേഷന് ഭാഗത്ത് നിന്നും ചാക്കോ ആന്റണി പെരുന്ന ബസ്റ്റാന്റിനടുത്ത് നിന്നുമാണ് പിടിയിലായത്. വിവിധ സ്ഥലങ്ങളില്‍ വാടകയ്ക്ക് താമസിച്ച് കഞ്ചാവ് വില്‍പ്പന നടത്തുകയായിരുന്നു ഇവരുടെ രീതി. ഒരു സ്ഥലത്ത് രണ്ട് ആഴ്ചയില്‍ കൂടുതല്‍ താമസിക്കാറില്ല. മുഹമ്മദ് റാഫിയില്‍ നിന്നും വടിവാള്‍ ഉള്‍പ്പെടെയുള്ള മാരക ആശുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ആന്ധ്രാ പ്രദേശിലെ വിശാഖപ്പട്ടണത്തുനിന്നുമാണ് കഞ്ചാവ് കേരളത്തില്‍ എത്തിച്ചത് എന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ട്രെയിന്‍ മാര്‍ഗമാണ് കഞ്ചാവ് കേരളത്തിലേക്ക് എത്തിച്ചത്. ഒരു വിദ്യാര്‍ത്ഥിയെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ഇവരെ കുറിച്ചുള്ള വിവരം എക്സൈസിനു ലഭിക്കുകയും ഇവരെ പിടികൂടാന്‍ വലവീശുകയും ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: