തളിപ്പറമ്പ്: രോഗിയെയും കൊണ്ട് മംഗലാപുരത്തേക്ക് പോകുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞ് അക്രമവും കൊള്ളയും നടത്തിയ കേസില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റിലായി. പട്ടുവം വെള്ളീക്കിലിലെ താഴെ പുരയില്‍ സഫ്വാന് (25) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂണ്‍ 11ന് ഉച്ചക്കാണ് കേസിനാസ്പദമായ സംഭവം. മാഹി മഞ്ചക്കല്‍ സെഞ്ച്വറി റോഡിലെ പ്രാര്‍ത്ഥനയില്‍ ഇ.കെ.സോജിത്ത്, മാതാവ് ആശാലത എന്നിവരാണ് അക്രമത്തിനും കൊള്ളക്കും ഇരയായത്.
കാലൊടിഞ്ഞ ആശാലതയെ വിദഗ്ധ ചികിത്സക്കായി മംഗലാപുരത്തേക്ക് കാറില്‍ കൊണ്ടുപോകുകയായിരുന്നു. കണ്ണൂരില്‍ നിന്നും പയ്യന്നൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സിന് സൈഡ് കൊടുത്തില്ല എന്നാരോപിച്ചാണ് ചുടലയില്വെച്ച് കാര്‍ തടഞ്ഞ് അക്രമം നടത്തിയത്. മറ്റൊരു ബസ് ഡ്രൈവറായ സഫ്വാന് ഈ സമയം സ്വകാര്യബസ്സിലുണ്ടായിരുന്നു. ഇയാള്‍ ഫോണ്‍ ചെയ്ത് വിവരം പറഞ്ഞതിനെ തുടര്‍ന്ന് ഇന്നോവ കാറിലെത്തിയ സംഘമാണ് സോജിത്തിനെയും മാതാവിനെയും അക്രമിച്ച് കഴുത്തിലുണ്ടായിരുന്ന സ്വര്‍ണ്ണമാല തട്ടിപ്പറിച്ചത്. കേസില്‍ നാലുപേരെ നേരത്തെ അറസ്റ്റുചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: