കണ്ണൂര്‍: ഇന്ത്യന്‍ നഴ്സസ് അസോസിയേഷന് നേതൃത്വം അനാവശ്യമായി നഴ്സുമാരെ സമരത്തിലേക്ക് തള്ളിവിടുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്. സമരത്തിലേര്‍പ്പെട്ട യുഎന്‍എ എന്ന സംഘടന മുഖ്യമന്ത്രി അനുരജ്ഞന ചര്‍ച്ച വിളിച്ചതിനെ തുടര്‍ന്ന് സമരത്തില്‍ നിന്ന് പിന്മാറുകയുണ്ടായി. യുഡിഎഫ് ഭരണകാലത്ത് ജീവനക്കാര്‍ സമരം ചെയ്തപ്പോള്‍ എസ്മ പ്രയോഗിച്ചതില്‍ നിന്നും വ്യത്യസ്തമായി സമരക്കാര്‍ക്കെതിരെ എസ്മ പ്രയോഗിക്കില്ലെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ വ്യക്തമാക്കുകയുണ്ടായി. സമരം നടക്കുന്ന ആശുപത്രികളില്‍ നഴ്സിങ് വിദ്യാര്‍ത്ഥികളുടെ സേവനം നല്‍കണമെന്ന കണ്ണൂര്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശത്തോട് സിപിഎം വിയോജിക്കുന്നു. അത്തരമൊരു നടപടി പല പ്രത്യാഘാതങ്ങള്‍ക്കും ഇടയാക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ 20 ന് നടക്കുന്ന ചര്‍ച്ചയില്‍ നഴ്സുമാരുടെ ആവശ്യങ്ങള്‍ പരിഹരിക്കുമെന്നാണ് പാര്‍ട്ടി ഉറച്ചുവിശ്വസിക്കുന്നതെന്നും ജയരാജന് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: