കണ്ണൂര്‍: മിനിമം വേതനം ആവശ്യപ്പെട്ട് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിവിധ സ്വകാര്യ ആശുപത്രികള്‍ക്ക് മുന്നില്‍ സമരം നടത്തുന്ന നഴ്സുമാരടെ സമരം ശക്തമാകുന്നു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വിവിധ സംഘടനകള്‍ ഇന്നലെയും സമരപ്പന്തല്‍ സന്ദര്‍ശിച്ചു. സമരം നടക്കുന്ന സ്ഥലത്ത് കലക്ടര്‍ 144 പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്നലെ കൂടുതല്‍ നഴ്സുമാര്‍ സമരരംഗത്തെത്തി.
സുപ്രീംകോടതി നിര്‍ദ്ദേശിച്ച മിനിമം വേതനം അനുവദിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച ഇന്ന് കണ്ണൂര്‍ കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ പത്ത് മണിക്ക് എസ്എന്‍ പാര്‍ക്ക് പരിസരത്ത് നിന്നാരംഭിക്കുന്ന മാര്‍ച്ച് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ.കെ.പി.പ്രകാശ്ബാബു ഉദ്ഘാടനം ചെയ്യും. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം നഴ്സുമാരും രക്ഷിതാക്കളും സിപിഎം ഒഴികെയുള്ള വിവിധ രാഷ്ട്രീയ സംഘടനകളും ചേര്‍ന്ന് കഴിഞ്ഞ ദിവസം സംയുക്ത സമരസമിതി രൂപീകരിച്ചിരുന്നു. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലും ഇന്ന് കലക്ട്രേറ്റ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: