കല്‍പ്പറ്റ: വയനാട്ടിലെ പ്രമുഖ ബാലഭവനിലെ രണ്ട് ആണ്‍കുട്ടികള്‍ പീഡനത്തിനിരയായ സംഭവത്തില്‍ അറസ്റ്റിലായ പാതിരി ഫാ. സജി ജോസഫ് അവങ്ങാട് (42) റിമാന്റില്‍. തിങ്കളാഴ്ച്ച താമരശ്ശേരിയിലെ ബന്ധുവീട്ടില്‍നിന്നാണ് കല്‍പ്പറ്റ ഡിവൈഎസ്പി മുഹമ്മദ് ഷാഫിയുടെയും മീനങ്ങാടി സിഐ പളനിയുടെയും നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.
ഫാ. സജി ജോസഫ് മംഗലാപുരത്തുള്ള ബന്ധുവിന്റെ എസ്റ്റേറ്റ് വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ജലൈ 14 നാണ് ചൈല്‍ഡ്ലൈനിന് പീഡനം സംബന്ധിച്ച പരാതി ലഭിച്ചത്. കോട്ടിയൂര്‍ സ്വദേശിയായ ഇയാള്‍ താമരശ്ശേരി കുണ്ട്തോടിലാണ് താമസം. സംഭവം വിവാദമായതോടെ ജൂണ്‍ 28ന് വയാനാട്ടില്‍ നിന്ന് മുങ്ങി. ആറ് വര്‍ഷത്തോളം ആന്ധ്രയിലും ജോലി ചെയ്തിട്ടുണ്ട്. ഒരു കുട്ടിയുടെ മാതാവ് മകന് പഠിക്കുന്ന ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്രധാനധ്യാപകന് പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
ചൈല്ഡ്ലൈന് അന്വേഷണത്തില്‍ പീഡനം നടന്നതായി ബോധ്യപ്പെട്ടു. ആശ്രമത്തില്‍ ഒരു വര്‍ഷത്തോളമായി വൈദികന് സജി ജോസഫ് കുട്ടികളെ പീഡിപ്പിച്ചിരുന്നതായി പോലീസിന് ബോധ്യപ്പെട്ടു. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസ്സെടുത്തത്. കൂടുതല്‍ കുട്ടികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. കല്‍പ്പറ്റ പോക്സോ കോടതിയാണ് ഹാജരാകിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: