അമ്പലപ്പുഴ: ശ്രീകൃഷ്ണ ക്ഷേത്രത്തിലെ തിരുവാഭരണത്തിലെ അമൂല്യമായ പതക്കം നഷ്ടപ്പെട്ട സംഭവത്തില്‍ ഒന്നാം പ്രതി ദേവസ്വം ബോര്‍ഡെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. പൂജാരിമാരുടെ അടിവസ്ത്രത്തിനു പിന്നാലെ പോകുന്ന മന്ത്രി ജി. സുധാകരനും സംഭവം അറിഞ്ഞ ഭാവമില്ലന്നും രമേശ് കുറ്റപ്പെടുത്തി.
പതക്കം മോഷ്ടിച്ച കേസിലെ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി നടത്തിയ സത്യഗ്രഹ സമരത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേത്ര സ്വത്തുക്കള്‍ സംരക്ഷിക്കേണ്ടത് ദേവസ്വം ബോര്‍ഡും സര്‍ക്കാരുമാണ്.
തിരുവാഭരണം നഷ്ടപ്പെട്ടപ്പോള്‍ പരാതി നല്‍കേണ്ടിയിരുന്നത് ദേവസ്വം ബോര്‍ഡാണ്. എന്നാല്‍, ഇവിടെ പരാതിക്കാര്‍ വിശ്വാസികള്‍ മാത്രമാണ്. ഇടതു സര്‍ക്കാരിന്റെ കാലത്ത് ഹിന്ദു സമുഹം രണ്ടാംകിട പൗരന്മാരായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു ഐക്യവേദി ജില്ല പ്രസിഡന്റ് ബാലഗോപാല്‍ അദ്ധ്യക്ഷനായി. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി.
ബിജെപി നേതാക്കളായ എല്‍.പി. ജയചന്ദ്രന്, വി. ശ്രീജിത്ത്, ഡി. പ്രദീപ് സമര സമിതി നേതാക്കളായ എന്‍. ശശീന്ദ്രന്, അനില്‍ പാഞ്ചജന്യം, ഡി. സുബാഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: