വാഷിങ്ടണ്‍: ദോക്ലാമില്‍ ഇന്ത്യയും ചൈനയും തുടരുന്ന നിലാപാടുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇരുരാജ്യങ്ങളും നേരിട്ട് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണമെന്ന് അമേരിക്ക. സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റ് വക്താവ് ഹെതര്‍ ന്യൂവേര്‍ട്ട് വാര്‍ത്താസമ്മേളനത്തിലാണ് ഈ കാര്യം അറിയിച്ചത്.
ദോക് ലാമിലെ നിലവിലെ സ്ഥിതിയെ കുറിച്ച് യുഎസ് ആശങ്കയിലാണെന്നും ഇരു രാജ്യങ്ങളുടെ ഭാഗത്ത് നിന്നും സമാധാനത്തിന്റെ ശ്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്നും ന്യുവേര്ട്ട് വ്യക്തമാക്കി.
അതിര്‍ത്തിയിലെ തര്‍ക്ക പ്രദേശമായ ദോക്ലാമില്‍ നിന്ന് ഇന്ത്യ അവരുടെ സൈന്യത്തെ പിന്‍വലിക്കണമെന്ന് ചൈനീസ് മാധ്യമം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: