കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ്. ജാമ്യം തടയാന്‍ കഴിയത്തക്ക രീതിയിലുള്ള തെളിവുകളാണ് ദിലീപിനെതിരെയുള്ളത്. കേസിലെ കുറ്റപത്രം അന്വേഷണം തീരുന്ന മുറയ്ക്ക് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ റിമാന്‍ഡിലാണ് ദിലീപ് ഇപ്പോഴുള്ളത്. നടിയെ ആക്രമിച്ച ക്വട്ടേഷന്‍ വിജയിച്ചാല്‍ മഞ്ജുവിനെയും സമാന രീതിയില്‍ കുടുക്കാന്‍ ദിലീപ് പള്‍സര്‍ സുനിയ്ക്കു ക്വട്ടേഷന്‍ നല്‍കിയിരുന്നതായുള്ള സൂചന പോലീസ് സംഘത്തിനു ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. കാക്കനാട് ജയിലില്‍ കിടക്കുന്ന പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇത്തരത്തില്‍ ഒരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസിന് പുറമേ ഭൂമി കയ്യേറിയ കേസിലും ദിലീപിനെതിരെ അന്വേഷണം നടക്കുന്നുണ്ട്. വാങ്ങിയശേഷം മറിച്ചുവിറ്റ കുമരകത്തെ ഭൂമിയിടപാടില്‍ കോട്ടയം ജില്ല ഭരണകൂടത്തിന്റെ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. സര്‍ക്കാര്‍ ഭൂമി കൈയേറിയായിരുന്നു വില്പനയെന്ന് ആരോപണം ഉയര്‍ന്നതോടെ ഇത് അന്വേഷിക്കാന്‍ റവന്യൂമന്ത്രി മന്ത്രി കോട്ടയം ജില്ല കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി ചൊവ്വാഴ്ച റവന്യൂ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ജില്ല കലക്ടര്‍ വിളിച്ചുചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: