ന്യൂദല്‍ഹി: ഇന്ത്യന്‍ കോച്ചായി ചുമതലയേറ്റ രവിശാസ്ത്രിക്ക് ബിസിസിഐയുടെ ശമ്പള ഇനത്തില്‍ വാര്‍ഷിക വരുമാനമായി ലഭിക്കുക എട്ട് കോടി രൂപ. മുന്‍ ഇന്ത്യന്‍ കോച്ച് അനില്‍ കുംബ്ലെയുടെ വാര്‍ഷിക വരുമാനം 6.5 കോടിയായിരുന്നു.
ശാസ്ത്രി മുന്‍കൈയെടുത്ത് കൊണ്ടു വന്ന ഭരത് അരുണിനെ മുഴുവന്‍ സമയ കോച്ചായി നിയമച്ചിരുന്നു. ചൊവ്വാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇതു സംബന്ധിച്ച ബോര്‍ഡിന്റെ തീരുമാനം ബിസിസിഐ സെക്രട്ടറി അമിതാഭ് ചൗധരിയാണ് വ്യക്തമാക്കിയത്.
ഭരത് അരുണ്‍, ഫീല്‍ഡിങ് കോച്ച് ആര് ശ്രധര്, അസിസ്റ്റന്റ് കോച്ച് സഞ്ജയ് ബംഗാര്‍ എന്നിവര്‍ക്ക് രണ്ട് മുതല്‍ മൂന്ന് കോടി രൂപ വരെ വാര്‍ഷിക വരുമാനമായി ലഭിച്ചേക്കും. 2014 മുതല്‍ 2016 വരെ ഇന്ത്യന്‍ ടീമിന്റെ ഡയറക്ടറായിട്ടാണ് രവി ശാസ്ത്രി പ്രവര്‍ത്തിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: