കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതീഷ് ചാക്കോയ്ക്ക് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളേയുള്ളൂവെന്ന് ഹൈക്കോടതി. കേസ് രേഖകള്‍ പരിശോധിച്ച ശേഷമാണ് ഹൈക്കോടതിയുടെ തീരുമാനം. മറ്റ് വകുപ്പുകള്‍ ചേര്‍ത്താല്‍ അക്കാര്യം അപ്പോള്‍ പരിശോധിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
നാളെ രാവിലെ പതിനൊന്ന് മണിവരെ പോലീസിന് മുന്നില്‍ ഹാരാകാന്‍ സമയം നീട്ടി നല്കി. പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകനാണ് പ്രതീഷ് ചാക്കോ. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താനുപയോഗിച്ച മൊബൈല്‍ ഫോണ്‍ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ ഓഫീസിലെത്തി കൈമാറിയെന്ന് പോലീസിന് പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം പ്രതീഷ് ചാക്കോയ്ക്ക് നോട്ടീസ് നല്കി. തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.
സംഭവത്തെത്തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന പള്‍സര്‍ സുനി ഫെബ്രുവരി 23ന് മൊബൈല്‍ ഫോണ്‍ പ്രതീഷ് ചാക്കോയ്ക്ക് കൈമാറിയെന്നാണ് മൊഴിയില്‍ പറയുന്നത്. കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 16, 19 ദിവസങ്ങളില്‍ തന്നെ ചോദ്യം ചെയ്തിരുന്നെന്നും ഇപ്പോള്‍ വീണ്ടും നോട്ടീസ് നല്‍കിയത് കേസില്‍ കുറ്റവാളിയാക്കാനാണെന്ന് ആശങ്കയുണ്ടെന്നും വ്യക്തമാക്കിയാണ് പ്രതീഷ് ചാക്കോ ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: