ന്യൂദല്‍ഹി: അംഗങ്ങള്‍ മതവിശ്വാസങ്ങളെ കൈയ്യൊഴിഞ്ഞ് മാര്‍ക്സിയന്‍ നിരീശ്വരവാദത്തെ സ്വീകരിക്കണമെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. വിശ്വാസങ്ങള്‍ ഉപേക്ഷിച്ചില്ലെങ്കില്‍ അംഗങ്ങള്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറാകണമെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാഗസിനില്‍
സ്റ്റേറ്റ് അഡ്മിനിസ്ട്രേഷന് ഫോര്‍ റിലീജിയസ് ഡയറക്ടര്‍ വാങ് സുവോന്റെ ലേഖനത്തില്‍ പറയുന്നുണ്ട്.
ഗ്ലോബല്‍ ടൈംസാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. അതേസമയം സുവോന്റെ ലേഖനം ഔദ്യോഗിക തീരുമാനമായിരിക്കുമെന്നും ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഔദ്യോഗികമായി നിരീശ്വരവാദത്തെയാണ് അനുകൂലിക്കുന്നതെങ്കിലും ചൈനീസ് ഭരണഘടന ഏത് മതവിശ്വാസവും പിന്തുടരുന്നതിനുള്ള സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. എന്നാല്‍ പാര്‍ട്ടി അംഗങ്ങള്‍ നിരീശ്വരവാദത്തെ കര്‍ശനമായി അനുവര്‍ത്തിക്കണം.
അല്ലാത്തവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും സുവോന്‍ അറിയിച്ചു. രാജ്യത്ത് ഒമ്പത് കോടിയോളം പേരാണ് ഈ പാര്‍ട്ടിയില്‍ അംഗങ്ങളായുള്ളത്. പാര്‍ട്ടിയും പൊതുവേ മതാചാരങ്ങളോട് സഹിഷ്ണുത പുലര്‍ത്തുന്നുണ്ട്. എന്നാല്‍ മതവിസ്വാസങ്ങളെ മുതലെടുത്ത് ചില വിദേശ ശക്തികള്‍ ചൈനക്കെതിരെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മാര്‍ക്സിയന്‍ ആദര്‍ശങ്ങള്‍ പിന്തുടരാന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലവില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
രാജ്യത്ത് മതവിശ്വാസങ്ങള്‍ വര്‍ധിച്ചുവരുന്നത് അന്ധവിശ്വാസവും മതഭീകരവാദവും വളരാന്‍ കാരണമാവും. വിദേശ ശക്തികള്‍ വിശ്വാസത്തിന്റെ മറവില്‍ ചൈനയിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ.് ഇത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ലേഖനത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: