പയ്യന്നൂര്‍: അന്താരാഷട്ര ഭീകര സംഘടനകളെപ്പോലും നാണിപ്പിക്കുന്ന തരത്തില്‍ ആസൂത്രിത കലാപം നടന്ന പയ്യന്നൂരിലെ കാഴ്ചകള്‍ മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ.പത്മനാഭന് പറഞ്ഞു. സിപിഎം അക്രമത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കുവേണ്ടി പയ്യന്നൂര്‍ കാരയില്‍ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുനര്‍നിര്‍മ്മിക്കാന്‍ പോലും സാധ്യമല്ലാത്ത രീതിയില്‍ തകര്‍ക്കപ്പെട്ട വീടുകള്‍ കാണുമ്പോള്‍ സിപിഎമ്മില്‍ ഭീകരവാദികളടെ സജീവ സാന്നിദ്ധ്യമുണ്ടെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാകും. ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കുടുംബങ്ങളെ ആക്രമിച്ച് അവരെ നാട്ടില്‍ നിന്ന് തുരത്താനുള്ള സിപിഎം തീരുമാനത്തിന്റെ ഭാഗമാണ് പയ്യന്നൂര്‍ അക്രമം. ഫാസിസ്റ്റ് ശൈലി അവസാനിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാവണമന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം.ഗണേശന്, ബിജെപി മേഖലാ സെക്രട്ടറി കോവൈ സുരേഷ്, ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത്, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ഹരീഷ് തൃക്കരിപ്പൂര്‍, ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് പി. സത്യപ്രകാശ്, ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യരായ കെ.ബി. പ്രജില്‍, സജീവന് ആറളം തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: