കൊച്ചി: കൊച്ചി സര്‍വ്വകലാശാലയുമായി വരും വര്‍ഷങ്ങളില്‍ വര്‍ധിച്ച സഹകരണത്തിനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്ന് സര്‍വ്വകലാശാലയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ ദക്ഷിണ നാവിക കമാന്റ് ചീഫ് ഓഫ് സ്റ്റാഫ് റിയര്‍ അഡ്മിറല്‍ ആര് ജെ നട്കര്ണി പറഞ്ഞു.
വൈസ് ചാന്‍സലര്‍ ഡോ. ജെ. ലതയുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം പുതുതായി രാഷ്ട്രത്തിനു സമര്‍പ്പിച്ച റഡാര്‍ കേന്ദ്രം, ഇലക്ട്രോണിക്സ്, ഷിപ്പ് ടെക്നോളജി, പോളിമര്‍ സയന്‍സ് ആന്റ് റബ്ബര്‍ ടെക്നോളജി എന്നീ വകുപ്പുകള്‍ ഫ്ളാഗ് ഓഫീസര്‍ സന്ദര്‍ശിച്ചു. റഡാര്‍ കേന്ദ്രത്തിലെ സൗകര്യങ്ങളും അവിടെ നിന്നുള്ള വിവരങ്ങളും നേവിയുടെ ആവശ്യങ്ങള്‍ക്ക് ഉപയുക്തമാക്കുന്ന കാര്യം സര്‍വ്വകലാശാലയുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇലക്ട്രോണിക്സ്, ഷിപ്പ് ടെക്നോളജി, പോളിമര്‍ സയന്‍സ് ആന്റ് റബ്ബര്‍ ടെക്നോളജി വകുപ്പുകളിലെ പരീക്ഷണശാലകളും ഗവേഷണ പ്രവര്‍ത്തനങ്ങളും വിലയിരുത്തിക്കൊണ്ട് സാങ്കേതിക മുന്നേറ്റത്തിനും സമകാലിക ആവശ്യങ്ങള്‍ക്കും ആഭ്യന്തര സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകത ആദ്ദേഹം ചൂണ്ടിക്കാട്ടി. രാവിലെ 11 മണിയോടെ സര്‍വ്വകലാശാലയിലെത്തിയ റിയര്‍ അഡ്മിറല്‍ നട്കര്ണിയെ പരീക്ഷാ കണ്ട്രോളര് പ്രൊഫ. സുനില്‍ കെ നാരായണന്‍കുട്ടി സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: