ന്യൂദല്‍ഹി: വടക്കന്‍ മേഖലാ പവര്‍ ഗ്രിഡ് പ്രശ്നത്തെത്തുടര്‍ന്ന് ഏഴു സംസ്ഥാനങ്ങളില്‍ വൈദ്യുതി നിലച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശ് പവര്‍ കോര്പറേഷന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അവിനാശ് അവസ്തിയെ തത്സ്ഥാനത്ത് നിന്നും പുറത്താക്കി. യുപി മുഖ്യമന്ത്രി അഖിലേഷ് യാദവാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്.
രണ്ടു മാസം മുന്‍പാണു അവാസ്തിയെ പവര്‍ കോര്പറേഷന് ചെയര്‍മാനായി നിയമിച്ചത്. അവസ്തിക്കു പകരം എ.പി. മിശ്രയാകും പുതിയ ചെയര്മാന്. ബറേലി ജില്ലാ മജിസ്ട്രേറ്റിനെയും നീക്കിയതായി മുഖ്യമന്ത്രിയുടെ ഉത്തരവില്‍ പറയുന്നു.
വടക്കന്‍ പവര്‍ഗ്രിഡിലെ തകരാറിനു കാരണം ഉത്തര്‍പ്രദേശിലെ പ്രശ്നങ്ങളാണെന്നു കേന്ദ്രസര്‍ക്കാര്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അഖിലേഷ് യാദവിന്റെ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: