തിരുവനന്തപുരം: മുന്‍ സംസ്ഥാന പോലീസ് മേധാവി സെന്‍കുമാറിന്റെ സുരക്ഷ വെട്ടിക്കുറച്ചു. നിലവിലെ ഡിജിപി ലോക്നാഥ് ബെഹ്റയെ മറികടന്നാണ് നീക്കം. എഡിജിപി ടോമിന് ജെ. തച്ചങ്കരിയുടെ ഇടപെടല്‍ പിന്നിലുണ്ടെന്ന് സൂചന. സെന്‍കുമാറിന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന അഞ്ചുപോലീസുകാരില്‍ മൂന്നു പേരെയാണ് പിന്‍വലിച്ചത്.
പോലീസ് മേധാവിയായിരിക്കെ സെന്‍കുമാറിന് മതഭീകരവാദികളില്‍ നിന്ന് വന്‍ സുരക്ഷാഭീഷണിയാണ് ഉയര്‍ന്നിരുന്നത്. സ്ഥാനത്തു നിന്ന് വിരമിച്ചെങ്കിലും അദ്ദേഹത്തിന് സുരക്ഷയൊരുക്കാന്‍ അഞ്ചംഗ സംഘത്തെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശുപാര്‍ശ പ്രകാരം നിയോഗിച്ചിരുന്നു. ഇതില്‍ നിന്ന് മൂന്നുപേരെയാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. ഇവരെ മുമ്പ് ജോലി ചെയ്തിരുന്ന യൂണിറ്റുകളിലേക്ക് തിരിച്ചയയ്ക്കാനാണ് തീരുമാനം.
എന്‍. മുരുകേഷ്, എസ്. പ്രഭ്വികുമാര്, പി. അജികുമാര്‍ എന്നിവരെയാണ് പിന്‍വലിച്ചത്. സംസ്ഥാന സുരക്ഷാ പുനരവലോകന സമിതിയുടെ അധ്യക്ഷനായ ആഭ്യന്തരസെക്രട്ടറി പോലും അറിയാതെയാണ് സെന്‍കുമാറിന്റെ സുരക്ഷ വെട്ടിക്കുറിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: