മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകന്‍ രവിശാസ്ത്രിക്ക് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കറെ വേണം, വിദേശ പര്യടനങ്ങളില്‍ ബാറ്റിങ്ങ് ഉപദേശകനായി.
സഹീര്‍ഖാനെയും രാഹുല്‍ ദ്രാവിഡിനെയും ക്രിക്കറ്റ് ടീമിന്റെ ഉപദേശകരായി നിയമിക്കുന്നതിനെ സംബന്ധിച്ചുള്ള ആശയക്കുഴപ്പം നിലനില്‍ക്കെയാണ് ശാസ്ത്രി സച്ചിനെ വേണമെന്ന ആവശ്യം ഉന്നയിച്ചതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ വിദേശ പരമ്പരകളില്‍ ബാറ്റിങ് ഉപദേശകനായാണ് ദ്രാവിഡിനെ നിയോഗിച്ചിരിക്കുന്നത്. നിലവില്‍ ഇന്ത്യന്‍ എ ടീം പരിശീലകന് കൂടിയായ ദ്രാവിഡിന്റെ സേവനം വിദേശ പരമ്പരകളില്‍ എത്രമാത്രം ലഭ്യമാകുമെന്ന കാര്യത്തില്‍ സംശയമുണ്ട്. ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ദ്രാവിഡ് പോകുന്നില്ല. ഇന്ത്യ എ ടീം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് പോകുന്നതിനാലാണിത്. ഈ സാഹചര്യത്തിലാണ് ദ്രാവിഡിന് പകരം സച്ചിനെ ബാറ്റിംഗ് ഉപദേശകനാക്കണമെന്ന് ശാസ്ത്രി ആവശ്യപ്പെടുന്നത്.
ഇത്തരമൊരു നിര്‍ദേശം വന്നാല്‍ അതിനെ ഗാംഗുലി ഉള്‍പ്പെടെ ആര്‍ക്കും എതിര്‍ക്കാനും കഴിയില്ല. സച്ചിന്റെ പേര് ഉയര്‍ന്നുവന്നാല്‍ അടിമുടി മാന്യനായ ദ്രാവിഡ് വിവാദം ഒഴിവാക്കാനായി സ്വയം പിന്മാറാനും സാധ്യതയുണ്ട്. കാരണം സച്ചിനുമുകളില്‍ മറ്റാരെയും ഈ പദവിയിലേക്ക് പരിഗണിക്കാനില്ലെന്നതുതന്നെ. എന്നാല്‍ ശാസ്ത്രിയെക്കൂടി നിയമിച്ച ഉപദേശക സമിതി അംഗമായിരുന്ന സച്ചിന് ഈ പദവി ഏറ്റെടുക്കാന്‍ തയ്യാറാവുമോ എന്നാണ് കണ്ടറിയേണ്ടത്. സച്ചിന് ഈ പദവി ഏറ്റെടുക്കാന്‍ സമ്മതിച്ചാല്‍ സഹീറിനെ ഒഴിവാക്കിയതപോലെ ദ്രാവിഡിനെയും ശാസ്ത്രിക്ക് അനായാസം ഒഴിവാക്കാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: