വടകര: ചെരണ്ടത്തൂര്‍ എം.എച്.ഇ.എസ് കോളേജില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് കോളജിനു നേരെ എം.എസ്.എഫ്.പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടു.ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം.ഡിസ്മിസ്സ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ് പ്രവര്‍ത്തകര്‍ പ്രകടനമായെത്തി കോളേജ് ഓഫിസും,പ്രിന്‍സിപ്പലിന്റെ മുറിയും അടിച്ചു തകര്‍ത്തു.ഓഫീസ് രേഖകള്‍ എം.എസ്.എഫ് പ്രവര്‍ത്തകര്‍ തട്ടിയെടുത്തു.തുടര്‍ന്നുണ്ടായ കല്ലേറില്‍ കോളേജ് മാനേജ്മെന്റ് സെക്രട്ടറിയും,മുസ്ലിം ലീഗ് വടകര ടൗണ്‍ പ്രസിഡണ്ടുമായ പ്രൊ;കെ.കെ.മഹമൂദിനും, മൂന്ന് ജീവനക്കാര്‍ക്കും പരുക്കേറ്റു.പരുക്കേറ്റ മഹമൂദിനെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശ്ശിപ്പിച്ചു.
കഴിഞ്ഞ ദിവസം എസ്.എഫ്.ഐ, എം.എസ്.എഫുകാര്‍ മര്‍ദിച്ചിരുന്നു.അക്രമവുമായി ബന്ധപ്പെട്ട് മൂന്ന് എം.എസ്.എഫ് സംഘര്‍ഷം നടന്നിരുന്നു. ഈ കേസില്‍ ഉള്‍പ്പെട്ട മൂന്ന് വിദ്യാര്‍ത്ഥികളെയാണ് ഇന്നലെ കോളേജില്‍ നിന്നും പുറത്താക്കിയത്. ഇവര്‍ക്കെതിരെ സ്വീകരിച്ച നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നടത്തിയ പ്രകടനമാണ് അക്രമാസക്തമായത്. കോളേജ് അധികൃതരുടെ പരാതി പ്രകാരം പയ്യോളി പോലീസ് കേസ്സെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: