കൊച്ചി: നഴ്സുമാരുടെ ശമ്പളം നിശ്ചയിച്ചതിലും സര്‍ക്കാരിന് ഇരട്ടത്താപ്പ്. സ്വകാര്യ മേഖലയില്‍ മിനിമം വേതനം നല്കാന് നടപടിയെടുക്കാമെന്ന് ഉറപ്പാക്കിയ സര്‍ക്കാര്‍ ആരോഗ്യവകുപ്പിലെ താത്കാലിക നഴ്സുമാരെ തഴഞ്ഞു.
സമരത്തെ തുടര്‍ന്ന് സ്വകാര്യ മേഖലയിലെ നഴ്സുമാര്‍ക്ക് 18,232 രൂപമുതല്‍ 23,760 രൂപ വരെ നല്‍കാമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍, 11,620 മുതല്‍ 13,900 രൂപയാണ് ആരോഗ്യമേഖലയിലെ താത്കാലിക നഴ്സുമാര്‍ക്ക് കിട്ടുന്നത്. സ്കൂള്‍ ആരോഗ്യപദ്ധതി, ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി എന്നിവ വഴി നിയമിക്കപ്പെട്ടവര്‍ക്കും മിനിമം വേതനമില്ല. സ്വകാര്യ മേഖലയിലെ നഴ്സുമാര്‍ക്ക് ഇപ്പോള്‍ സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം നഴ്സുമാര്‍ അംഗീകരിച്ചിട്ടില്ല.
അതിനാല്‍, ശമ്പളം നിശ്ചയിക്കാനായി സര്‍ക്കാര്‍ വീണ്ടും യോഗം വിളിച്ചിട്ടുണ്ട്. എന്നിട്ടും പിഎസ്സി റാങ്ക് പട്ടികയില്‍ നിന്ന് ഉള്‍പ്പെടെ ആരോഗ്യവകുപ്പില്‍ താത്കാലികമായി നിയമിക്കപ്പെട്ട നൂറുകണക്കിന് നഴ്സുമാര്‍ക്ക് മിനിമം വേതനം നല്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ല. സ്വകാര്യ ആശുപത്രികളില്‍ മിനിമം വേതനം നല്‍കുന്നില്ലെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പോലും ഈ നഴ്സുമാരെ അവഗണിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: