ബെംഗളൂരു: ഡോക്ടര്‍മാര്‍ തലച്ചോറില്‍ ശസ്ത്രക്രിയ നടത്തുമ്പോള്‍ രോഗി ഗിത്താര്‍ വായിക്കുന്നു. കേട്ടാല്‍ അത്ഭുതം തോന്നാവുന്ന ഈ സംഭവം നടന്നത് ബെംഗളൂരുവിലാണ്.
ബെംഗളൂരുവില്‍ നിന്നുളള 32കാരനായ സംഗീതജ്ഞനാണ്, ഡോക്ടര്‍മാര്‍ തലച്ചോറിലെ അപാകതകള്‍ ശസ്ത്രക്രിയയിലുടെ പരിഹരിക്കുമ്പോള്‍ ഗിത്താര്‍ വായിച്ചുകൊണ്ടിരുന്നത്.
ഇടതുകൈയിലെ മൂന്ന് വിരലുകളുടെ ചലനശേഷി നഷ്ടപ്പെട്ടത് വീണ്ടെടുക്കുന്നതിനായിരുന്നു ശസ്ത്രക്രിയ. തലച്ചോറിലെ കുഴപ്പം മൂലമാണ് ചലനശേഷി നഷ്ടപ്പെട്ടത്.
തലച്ചോറില്‍ എവിടെയാണ് പ്രശ്നമെന്നു കണ്ടെത്താനാണ് ശസ്ത്രക്രിയയ്ക്കിടയ്ക്ക് രോഗിയെക്കൊണ്ട് ഗിത്താര്‍ വായിപ്പിച്ചത്. ഏഴു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ വിജയകരമായിരുന്നു.
ശസ്ത്രക്രിയക്കിടയ്ക്ക് തന്നെ വിരലുകള്‍ അനങ്ങുന്നതായി തോന്നി. ശസ്ത്രക്രിയ അവസാനിച്ചതോടെ വിരലുകള്‍ പൂര്‍ണമായി ചലിക്കാന്‍ തുടങ്ങി. മൂന്ന് ദിവസത്തിനുളളില്‍ ആശുപത്രി വിട്ടെന്നും സംഗീതജ്ഞന് പറഞ്ഞു.
ബെംഗളൂരുവിലെ സിറ്റി ആശുപത്രിയില്‍ കഴിഞ്ഞയാഴ്ചയാണ് ഈ അപൂര്‍വ ശസ്ത്രക്രിയ നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: