ആലപ്പുഴ: നിരോധനത്തിന് പുല്ലുവില, ജില്ലയില്‍ പ്ലാസ്റ്റിക് ഉപയോഗം വ്യാപകം. തദ്ദേശസ്ഥാപനങ്ങളുടെ ക്ലീന്‍ പദ്ധതി പോലും പൊളിയുന്നു. നിരോധനം നടപ്പിലാക്കിയിട്ടും പ്രദേശത്ത് പല വ്യാപാര സ്ഥാപനങ്ങളിലും പ്ലാസ്റ്റിക്കിന്റെ വില്‍പ്പനയും ഉപയോഗവും വര്‍ദ്ധിച്ചു വരുന്നു.
അധികൃതരുടെ പരിശോധന പലപ്പോഴും പ്രഹസനമാകുകയാമെന്നാണ് ആക്ഷേപം.ഹരിത കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ജനുവരി ഒന്നു മുതല്‍ 50 മൈക്രോണിന് താഴെയുളള പ്ലാസ്റ്റിക്കുകള്‍ പൂര്‍ണ്ണമായി നിരോധിച്ചിരിക്കുകയാണ്.50 മൈക്രോണിന്ന് മുകളിലുളള പ്ലാസ്റ്റിക് ഉല്പന്നങ്ങള് പുനരുപയോഗിക്കുകയോ പുനര്‍നിര്‍മ്മാണത്തിന് ഉപയോഗിക്കുകയോ പാടില്ലന്നാണ് സര്‍ക്കാര്‍ ഉത്തരവ്. അന്‍പത് മൈക്രോണിന് താഴെയുളള പ്ലാസ്റ്റിക്കിന് പകരം തുണി, പേപ്പര്‍ സഞ്ചി എന്നിവ ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം.
എന്നാല്‍ പല വ്യാപാര സ്ഥാപനങ്ങളും ഈ നിയമം പാലിക്കപ്പെടുന്നില്ല. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാനും ഒരു ലക്ഷം രൂപ പിഴയും, ശിക്ഷയായി ഒരു വര്‍ഷം തടവും അനുഭവിക്കണം എന്നാണ് നിയമം.
പഞ്ചായത്ത് തലങ്ങളില്‍ ക്ലീന്‍ പദ്ധതിയുടെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പരിസ്ഥിതി ആഘാതം സൃഷ്ടിക്കുന്ന തരത്തില്‍ പ്ലാസ്റ്റിക് ഉപയോഗം പ്രദേശത്ത് തുടരുകയാണ്. എന്നാല്‍ അന്‍പതു മൈക്രോണിന് മുകളിലുളള കവറുകള്‍ ഉപഭോക്താക്കള്‍ക്ക് നല്കുന്നതുമൂലം വ്യാപാരികള്‍ക്ക് കൂടുതലും നഷ്ടമാണ് ഉണ്ടാകുന്നതെന്നും പ്ലാസ്റ്റിക് കവറുകളും, മറ്റ് പ്ലാസ്റ്റിക് ഉല്‍ന്നങ്ങളും ഉല്‍പ്പാദിപ്പിക്കുന്ന കമ്പനികളുടെ ലൈസന്‍സ് ആദ്യം റദ്ദുചെയ്യുകയാണ് വേണ്ടതെന്നും അതുവഴി വ്യാപാരികള്‍ പ്ലാസ്റ്റിക് കവറുകള്‍ വില്‍ക്കുന്നത് തടയാനാകുമെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.
പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന്നായി പഞ്ചായത്തുകളില്‍ കുടുംബശ്രീ യൂണിറ്റുകളിലെ വനിതകളെ ചുമതപ്പെടുത്തിയെങ്കിലും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം സംസ്ക്കരിക്കുന്നതിന് പഞ്ചായത്തുകളില്‍ സംസ്ക്കരണ പ്ലാന്റുകള്‍ ഇല്ലാത്തത് കുടുംബശ്രീ യൂണിറ്റുകളുടെ പ്രവര്‍ത്തനത്തിന് തടസ്സമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: