ആലപ്പുഴ: അച്ചന്‍കോവിലാറിന്റെ തീരത്ത് വ്യാപക കയ്യേറ്റം നടക്കുന്നതായുള്ള അച്ചന്‍കോവില്‍ നദീ സംരക്ഷണ സമിതിയുടെ പരാതി മനുഷ്യാവകാശ കമ്മീഷന് ഫയലില്‍ സ്വീകരിച്ചു.
അടിയന്തര നടപടിക്ക് കമ്മീഷന് ചെയര്മാന് ജസ്റ്റിസ് പി. മോഹനദാസ് ഉത്തരവായി. ഇതുസംബന്ധിച്ച് ജന്മഭൂമി നല്കിയ വാര്‍ത്ത തെളിവായി സ്വീകരിച്ചാണ് നടപടി. നദി മലിനപ്പെടുത്തുന്നതും കയ്യേറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട് അച്ചന്‍കോവില്‍ നദീസംരക്ഷണ സമിതിപ്രവര്ത്തകരായ എം.ആര്.ഹരികുമാര്‍ മണ്ണാലേത്ത്, സുബാഷ് കിണറുവിള, കെ.എം. ജോയി എന്നിവരാണ് കമ്മീഷന് സിറ്റിങില്‍ പരാതി നല്‍കിയത്.
അടിയന്തര നടപടി സ്വീകരിക്കാന്‍ തൃപ്പെരുന്തറ വില്ലേജാഫീസര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ മാവേലിക്കര നഗരസഭാ സെക്രട്ടറി മേജര്‍ ഇറിഗേഷന്‍ വകുപ്പ് എകിസ്ക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവര്‍ക്ക് നോട്ടീസ് നല്കി. അച്ചന്‍കോവിലാര്‍ പ്രായിക്കര മണ്ഡപത്തുകടവു ഭാഗത്ത് വന്‍തോതില്‍ മലിനപ്പെടാന്‍ കാരണം മാവേലിക്കര നഗരത്തിലെ മാലിന്യ വാഹിനിയായ കോട്ടത്തോട് ഓടയിലെ മലിനജലം പതിക്കുന്നതിനാലാണെന്ന് വാട്ടര്‍ അതോറിട്ടി എക്സി എഞ്ചിനീയര്‍ രേഖാമൂലം വിശദീകരണം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: