അരൂര്‍: സാമൂഹ്യ വിരുദ്ധര്‍ വീടുകയറി ആക്രരണം നടത്തി. അരൂര്‍ പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ ഇടത്തിപ്പറമ്പില്‍ ഷംസുദ്ദീന്റെ വീട്ടിലാണ് അക്രമം നടത്തിയത്.
നാലു പേരടങ്ങുന്ന ഗുണ്ടാസംഘം ആക്രമണം നടത്തുകയും വീട്ടിലുണ്ടായിരുന്ന സ്ത്രീകളെ അസഭ്യം പറയുകയും ചെയ്തത്. വീടിന്റെ പോര്‍ച്ചില്‍ കിടന്നിരുന്ന മിനി ലോറിയുടെ നാലു ടയറുകള്‍ കുത്തികീറുകയും വാഹനത്തില്‍ സൂക്ഷിച്ചിരുന്ന വണ്ടിയുടെ ആര്‍സി ബുക്കും മറ്റു പേപ്പറുകളും എടുത്തുകൊണ്ടു പോകുകയും ചെയ്തു.
കുടിവെള്ളം വിതരണം നടത്തുന്ന വണ്ടിയില്‍ സൂക്ഷിച്ചിരുന്ന വെള്ളക്കുപ്പികള്‍ വലിച്ചെറിയുകയും ചെയ്തു. ബുധനാഴ്ച രാത്രിയിലാണ് മാരകായുധങ്ങളുമായാണ് സംഘം എത്തിയത്.
അരൂര്‍ അങ്കമാലിവെളി സുനീറാണ് വീടുകയറി ആക്രമണം നടത്തിയതെന്നും രണ്ടുമൂന്നു ദിവസമായി ഇയാള്‍ ഫോണില്‍ വിളിച്ച് ഭീഷിണിപ്പെടുത്താറുണ്ടായിരുന്നുവെന്നും ഷംസുദ്ദീന്റെ മകന് ഷാനീസ് പറഞ്ഞു. അരൂര്‍ പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: