ചെങ്ങന്നൂര്‍: വരട്ടാര്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് തന്നോട് ആരും പറഞ്ഞിട്ടില്ലെന്ന് മന്ത്രി ജി. സുധാകരന്. ആലായില്‍ തോട്ടങ്കര തോടിന്റെ ജനകീയ പുനരുദ്ധാരണത്തത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തിലാണ് വരട്ടാറിന്റെ ജനകീയ പുനരുദ്ധാരണത്തിന് തുടക്കമിട്ടത്. ആലപ്പുഴ ജില്ലയുടെ സിംഹഭാഗത്തുകൂടിയാണ് വരട്ടാര്‍ കടന്നു പോകുന്നത്. ജില്ലയുടെ ചുമതലയുള്ള മന്ത്രിയായിട്ടും തന്നെ അറിയിച്ചില്ലെന്നായിരുന്നു ജി. സുധാകരന്റെ പരാമര്‍ശം.
സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്, ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ രാമചന്ദ്രന് നായര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം. നേരത്തേ ആലപ്പുഴയില്‍ കടലാക്രമണം സംബന്ധിച്ച് യോഗം ചേര്‍ന്നപ്പോഴും ജി. സുധാകരന് തോമസ് ഐസക്കിനെതിരെ ഒളിയമ്പെയ്തിരുന്നു.
കടലാക്രമണം രൂക്ഷമായപ്പോള്‍ ഇവിടെ ഒരു മന്ത്രി തിരുവല്ല താലൂക്കില്‍ പുഴനടത്തത്തിന് പോയിരിക്കുകയായിരുന്നു എന്നായിരുന്നു ജി. സുധാകരന്റെ പരാമര്‍ശം. ഇതുവരെ ഒരു തുകപോലും വരട്ടാര്‍ പുനരുജ്ജീവനത്തിന് സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല.
വരട്ടാറിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കുന്നത് പൂര്‍ണ്ണമായും ജനങ്ങളുടെ സഹകരണത്തോടെയാണ്. ഇന്നലെ സുധാകരന് നടത്തിയ പരാമര്‍ശം വരട്ടാര്‍ പുനരുജ്ജീവനം ഏറെ പ്രതീക്ഷയോടെ കണ്ട ജനങ്ങള്‍ക്ക് ആശങ്ക ഉണ്ടാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: