ചേര്‍ത്തല: അരക്കോടി രൂപയുടെ അസാധു നോട്ട് പിടികൂടിയ സംഭവം. ചേര്‍ത്തല ഡിവൈഎസ്പിയുടെ പ്രത്യേക സ്ക്വാഡ് ഇന്ന് തൃശൂരിലേക്ക് പോകും.
അതേസമയം പ്രതികള്‍ക്ക് ഉന്നതനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കേസില്‍ പൊലീസ് അന്വേഷണം മന്ദഗതിയിലാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ശനിയാണ് ദേശീയപാതയില്‍ ചേര്‍ത്തല എക്സ്റേ കവലയ്ക്ക് സമീപം ഒന്നരകോടിയുടെ ആഡംബരകാറിലും മറ്റൊരു കാറിലുമായി സഞ്ചരിച്ച ഏഴംഗ സംഘത്തെ അരകോടിയുടെ അസാധു നോട്ടുകളുമായി പോലീസ് പിടികൂടിയത്.
ഇവരില്‍ നിന്ന്13 പാസ്പോര്‍ട്ടുകളും ഒന്‍പത് മൊബൈല്‍ ഫോണുകളും പുരാതന പഞ്ചലോഗ ശംഖും പിടിച്ചെടുത്തിരുന്നു. പിടിയിലായ പ്രതികളില്‍ ചിലര്‍ ക്രിമിനല്‍ കേസുകളിലെ പ്രതികളുമാണ്.
എന്നാല്‍ തുടരന്വേഷണം വളരെ മന്ദഗതിയിലാണ് നടക്കുന്നത്. പ്രതികളുടെ ഫോണ്‍ വിവരങ്ങളില്‍ നിന്നുമാണ് ആമ്പല്ലൂരിലെ ഡോക്ടറുമായുള്ള ബന്ധം മനസിലാക്കിയത്. കേസിലെ പ്രധാന്യം മനസിലാക്കിയ കേന്ദ്ര ഇന്റിലിജന്‍സ് ബ്യൂറോ ഡിവൈഎസ്പി ചേര്‍ത്തല സ്റ്റേഷനില്‍ നേരിട്ടെത്തി പ്രതികളുടെ മൊഴിയെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: