കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയില്‍ നിന്നും മണിമലയ്ക്ക് എത്തിച്ചേരുന്ന പ്രധാന പാതയില്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്നും മണ്ണനാനി വരെയുള്ള റോഡിലൂടെയുള്ള യാത്ര ദുഷ്ക്കരമായി. കുഴികള്‍ റീടാര്‍ ചെയ്ത് രണ്ടു ദിവസത്തിനകം പൊളിഞ്ഞു തുടങ്ങിയെന്ന് നാട്ടുകാര്‍ പറയുന്നു. റീടാറിങ് നടക്കുന്ന സമയത്ത് തന്നെ ടാറിങ്ങിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയിട്ടും അധികൃതര്‍ ഗൗനിച്ചില്ലെന്ന് ആക്ഷേപമുണ്ട്. ചെളി നിറഞ്ഞ കുഴികള്‍ വൃത്തിയാക്കാതെ ടാര്‍ ചെയ്യുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡിലാകെ മെറ്റലുകള്‍ ഇളകി മാറിയിരിക്കുന്നു. ഇളകിയ മെറ്റലുകളില്‍ കയറി ഇരുചക്രവാഹന യാത്രികര്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യതയേറെയാണ്. മണ്ണാറക്കയം, അഞ്ചിലിപ്പ, പള്ളിപ്പടി, ഐക്കരപ്പടി, മണ്ണനാനി എന്നിവിടങ്ങളില്‍ റോഡ് തകര്‍ന്ന് വന്‍ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നു. അഞ്ചിലിപ്പ, കത്തലാങ്കല്‍പടി, വാളക്കയം എന്നിവിടങ്ങളിലുള്ള വളവുകളും അപകടകരമായ നിലയിലാണ്.
കാഞ്ഞിരപ്പള്ളിയില്‍ നിന്നും മണിമലയിലേയ്ക്ക് പോകുന്നതിനായി ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന പാതയാണിത്. മുണ്ടക്കയം ഭാഗത്തു നിന്നുമെത്തുന്നവര്‍ക്ക് കൂവപ്പള്ളി വഴി ഈ പാതയിലെത്തിയാല്‍ കാഞ്ഞിരപ്പള്ളി ടൗണ്‍ ഒഴിവാക്കി വേഗത്തില്‍ മണിമലയിലെത്താനാകും.
അഞ്ചിലിപ്പക്ക് സമീപം സ്ഥാപിച്ചിരിക്കുന്ന ക്രാഷ് ബാരിയറുകള്‍ കാണാനാവാത്ത വിധം കാട് മൂടിയിരിക്കുകയാണ്. ദിശാസൂചന ബോര്‍ഡുകള്‍ ഇല്ലാത്തതും വാഹനയാത്രികര്‍ക്ക് ദുരിതമാകുന്നു. കാഞ്ഞിരപ്പള്ളിയില്‍ നിന്നും മണ്ണനാനി എത്തുമ്പോള്‍ പുനലൂര്‍-മൂവാറ്റുപുഴ ഹൈവേയുമായി റോഡ് സംഗമിക്കും. കാഞ്ഞിരപ്പള്ളിയില്‍ നിന്നും മണിമല, റാന്നി, ചങ്ങനാശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കും വേഗത്തില്‍ റോഡിലൂടെ എത്തിച്ചേരാനാകും. ഏറെ പ്രയോജനകരമായ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: