ഇരിട്ടി: കനത്ത മഴയെത്തുടര്‍ന്ന് തലശ്ശേരി മൈസൂര്‍ അന്തര്‍ സംസ്ഥാന പാതയിലെ മാക്കൂട്ടം പെരുമ്പാടി ചുരം റോഡ് തകര്‍ന്നതിനെത്തുടര്‍ന്ന് ഈ പാതയിലൂടെയുള്ള ഗതാഗതം നിര്‍ത്തിവെച്ചു. ഇന്നലെ പുലര്‍ച്ചെ 6 മണിയോടെ ആണ് പെരുമ്പാടി ചെക്ക് പോസ്റ്റിന് സമീപമുള്ള തടാകത്തിനോട് ചേര്‍ന്ന റോഡ് ഇടിഞ്ഞ് വന്‍ ഗര്‍ത്തം രൂപപ്പെടുകയും തടാകത്തിലെ വെള്ളവും മണ്ണും റോഡിനടിയിലൂടെ എതിര് വശത്തുള്ള വന്‍ ഗര്‍ത്തത്തിലേക്ക് ഒഴുകിപ്പോവുകയും ചെയ്തത്. ഈ സമയത്ത് മാര്‍ബിള്‍ കയറ്റി വരികയായിരുന്ന ലോറി ഇതിലൂടെ കടന്ന് പോയ ഉടനെ റോഡ് ഇടിയുകയായിരുന്നു. ലോറി െ്രെഡവറാണ് മറ്റു വാഹനങ്ങളെ തടഞ്ഞ് നിര്‍ത്തിയതും വിവരം മറ്റുള്ളവരെ അറിയിച്ചതും. ലോറി െ്രെഡവര്‍ റോഡ് ഇടിയുന്നത് കാണാനായത് വന്‍ അപകടങ്ങള്‍ ഒഴിവാക്കാനായി.
ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ബ്രഹ്മഗിരിയുടെ ഭാഗമായ കര്‍ണ്ണാടക വനം വകുപ്പിന്റെ അധീനതയിലുള്ള ഒരു തടാകമാണ് ഇത്. ഒരിക്കല്‍ പോലും വറ്റിയിട്ടില്ലാത്ത ഇതിന്റെ ആഴം എത്രയാണെന്ന് ഇതുവരെ ആര്‍ക്കും കണക്കാക്കാന്‍ ആയിട്ടില്ലെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. റോഡിന് കുറുകെ തടാകത്തില്‍ നിന്നും എതിര്‍വശത്തെ കൊല്ലിയിലേക്ക് വെള്ളം ഒഴുകുന്ന ഒരു ചെറിയ പൈപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കനത്ത മഴയില്‍ വനമേഖലയില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ മൂലം പെട്ടെന്ന് ജലവിതാനം ഉയര്‍ന്നത് കാരണം റോഡിന്റെ ഭിത്തിയില്‍ ഉണ്ടായ സമ്മര്‍ദ്ദമാവാം റോഡ് ഈ വിധം തകരാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
റോഡിനടിയിലെ മണ്ണ് മുഴുവനായും ഒഴുകിപ്പോയത്തോടെ ഇരിട്ടി കുടക് പാത അടച്ചു. ഒരു ഭാഗത്ത് തടാകവും എതിര് വശത്ത് വന്‍ കൊല്ലിയും ആയതിനാല്‍ ഇതുവഴി കാല്നടയായിപ്പോലും മറുഭാഗത്തെത്തുന്നതിന് കഴിയാത്ത അവസ്ഥയിലാണ്. റോഡ് പുനര്‍ നിര്‍മ്മിക്കണമെങ്കില്‍ മാസങ്ങള്‍ തന്നെ എടുത്തേക്കും. ഇതുവഴിയുള്ള ഗതാഗതം ഇരിട്ടി-കൊട്ടിയൂര്‍ -മാനന്തവാടി വഴി തിരിച്ചു വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: