ന്യൂദല്‍ഹി: സിക്കിം അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൈനയിലേക്ക്. ഈ മാസം 27, 28 തീയതികളില്‍ ചൈനയില്‍ നടക്കുന്ന ബ്രിക്സ് രാജ്യങ്ങളുടെ യോഗത്തില്‍ ഡോവല്‍ പങ്കെടുക്കും. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്സിലുള്ളത്. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ഡോവല്‍ ചര്‍ച്ച നടത്താനുള്ള സാധ്യതയും കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളയുന്നില്ല. ഉഭയകക്ഷി ചര്‍ച്ചകള്‍ക്കുള്ള സാധ്യതകള്‍ അവസാനിച്ചിട്ടില്ലെന്നും വിള്ളലുണ്ടായിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
സൈന്യത്തെ പിന്‍വലിച്ചാല്‍ മാത്രമേ ചര്‍ച്ചയുള്ളൂവെന്ന ചൈനയുടെ നിലപാട് സംബന്ധിച്ച ചോദ്യത്തിന്, ഉപാധി സംബന്ധിച്ച പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും നയതന്ത്ര സാധ്യതകള്‍ അവസാനിച്ചിട്ടില്ലെന്ന് മാത്രമേ പറയാനാകൂവെന്നും വിദേശകാര്യ വക്താവ് ഗോപാല്‍ ഭോഗ്ലെ വ്യക്തമാക്കി. അതിര്‍ത്തി പ്രശ്നത്തില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ നടക്കുമോയെന്ന് ഇപ്പോള്‍ പറയാനാകില്ല. ബ്രിക്സ് യോഗത്തിന് പുറമെയുള്ള പരിപാടികള്‍ പിന്നീട് അറിയിക്കും. പ്രശ്നം ആരംഭിച്ച ജൂണ്‍ 16 മുതല്‍ എത്ര തവണ ചര്‍ച്ചകള്‍ നടന്നുവെന്ന ചോദ്യത്തിന് പ്രതികരിക്കാന്‍ അദ്ദഹം തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: