തൃശൂര്‍: നടന് ദിലീപ് ചാലക്കുടിയില്‍ ഡി സിനിമാസ് തിയറ്റര്‍ പണിയാന്‍ ഭൂമി കയ്യേറിയെന്ന പരാതി് തൃശൂര്‍ വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. ദിലീപ് മുന്‍ തൃശൂര്‍ ജില്ലാകളക്ടര്‍ എംഎസ് ജയ എന്നിവരെ എതിര് കക്ഷികളാക്കിയാണ് പരാതി.
ഡി സിനിമാസിന്റെ ഭൂമിയും നിര്‍മാണവുമായി ബന്ധപ്പെട്ട അപാകതകള്‍ ഉദ്യോഗസ്ഥര്‍ മറച്ചുവച്ചെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. പൊതുപ്രവര്‍ത്തകനായ പി.ഡി.ജോസഫാണ് ഹര്‍ജിയുമായി തൃശൂര്‍ വിജിലന്‍സ് കോടതിയെ സമീപിച്ചത്.
ചാലക്കുടിയില്‍ ഡി സിനിമാസ് തിയറ്റര്‍ കയ്യേറ്റഭൂമിയിലാണ് നിര്‍മിച്ചിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടി സന്തോഷ് എന്നയാള്‍ 2015 ജൂണ്‍ 11നു ലാന്‍ഡ് റവന്യു കമ്മിഷണര്‍ക്കു പരാതി നല്‍കിയിരുന്നു.ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ റിപ്പോര്‍ട്ടുപ്രകാരം തുടര്‍നടപടി സ്വീകരിക്കാന്‍ മുന്‍കലക്ടര്‍ ശ്രമിച്ചില്ലെന്നാണു ഹര്‍ജിക്കാരന്റെ ആരോപണം.
സര്‍വേ റിപ്പോര്‍ട്ട് പ്രകാരം വലിയ കോയിത്തമ്പുരാന്‍ കോവിലകത്തിന്റെ പേരിലും കണ്ണമ്പുഴ ഭഗവതി ദേവസ്വത്തിന്റെ പേരിലുമാണ് ഭൂമി. ഇതില്‍ 35 സെന്റ് തോട് പുറമ്പോക്കാണ്. 17.5 സെന്റ് പലരില്‍ നിന്നുമായി വാങ്ങിയതാണ്. അവര്‍ക്ക് ഈ ഭൂമി എങ്ങനെ ലഭിച്ചെന്ന് വ്യക്തമല്ല. ഇതു സംബന്ധിച്ച രേഖകളും കാണാനില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: