തിരുവനന്തപുരം: കൈവശഭൂമിയുടെ കരം സ്വീകരിക്കാഞ്ഞതിന്റെ പേരില്‍ ചെമ്പനോടയില്‍ കര്ഷകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥരെ വെള്ളപൂശി റവന്യൂവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് ഉത്തരവാദിത്വം ഇല്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.
റവന്യൂവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പിഎച്ച് കുര്യന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. റിപ്പോര്‍ട്ട് മന്ത്രിക്ക് സമര്‍പ്പിച്ചു.ഭൂമിയുടെ കരം സ്വീകരിക്കാതിരുന്നത് തെറ്റാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആത്മഹത്യാ പ്രേരണക്കുറ്റത്തിനോ കൈക്കൂലി വാങ്ങിയതിനോ തെളിവില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ജൂണ്‍ 21 നാണ് കര്‍ഷകനായ ജോയ് (തോമസ്) ചെമ്പനോട വില്ലേജ് ഓഫീസിന് മുന്നിലെ മരത്തില്‍ തൂങ്ങിമരിച്ചത്. കൈവശഭൂമിയുടെ കരം സ്വീകരിക്കാന്‍ വില്ലേജ് ഓഫീസര്‍ വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.
സംഭവത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് കളക്ടറും റവന്യൂവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും നേരത്തെ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സംഭവത്തില്‍ വില്ലേജ് അസിസ്റ്റന്റ് സിലീഷിനെ സസ്പന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: