കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രമണത്തിനിരയാക്കിയതിന് ശേഷം മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ നശിപ്പിച്ചതായി പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന് പ്രതീഷ് ചാക്കോ. തന്റെ ജൂനിയര്‍ രാജു ജോസഫിനെയാണ് ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ ഏല്‍പ്പിച്ചിരുന്നത്. പിന്നീട് തിരക്കിയപ്പോള്‍ മൊബൈല്‍ കത്തിച്ചുകളഞ്ഞെന്നാണ് പറഞ്ഞതെന്നും പ്രതീഷ് ചാക്കോ പോലീസിന് മൊഴി നല്കി.
കേസിലെ മുഖ്യ പ്രതിയായ സുനി ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ അഭിഭാഷകനായ പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചുവെന്നാണ് മൊഴി നല്‍കിയത്. ഈ മൊബൈല്‍ ദിലീപിനെ ഏല്‍പ്പിക്കണമെന്നും അഭിഭാഷകനോട് പറഞ്ഞിരുന്നതായും സുനി മൊഴി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതീഷ് ചാക്കോയെ വ്യാഴാഴ്ച പോലീസ് അറസ്റ്റു ചെയ്തിരുന്നു. ആലുവ പോലീസ് ക്ലബിലെ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്. പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: