ലണ്ടന്‍: ഒളിമ്പിക്സില്‍ ഇന്നലെ ഇന്ത്യക്ക് നിരാശയുടെ ദിനമായിരുന്നു. ബാഡ്മിന്റണില്‍ വി. കാശ്യപിന്റെയും സൈനയുടെയും ബോക്സിംഗില്‍ ദേവേന്ദ്രൊസിങ്ങിന്റെയും അമ്പെയ്ത്തില്‍ തരുണ്‍ദീപ് റായിയുടെയും പ്രകടനങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മത്സരിച്ച ഇനങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്ഡ പരാജയപ്പെടുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. ദാരോദ്വഹനത്തില്‍ ഇന്ത്യ വെല്ലുവിളി അവസാനിച്ചു. 69 കിലോഗ്രാം വിഭാഗത്തില്‍ രവികുമാര്‍ പുറത്തായതോടെയാണ് ഈ വിഭാഗത്തിലെ ഇന്ത്യന്‍ വെല്ലുവിളി അവസാനിച്ചത്. പ്രതീക്ഷയില്ലാതിരുന്ന തുഴച്ചിലില്‍ ഏവരെയും അത്ഭുതപ്പെടുത്തി മുന്നേറിയ സ്വര്ണസിംഗ് ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടു. നാലാമതായാണ് സിംഗിന് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്.
അമ്പെയ്ത്തിലും തിരിച്ചടി നേരിട്ടദിനമായിരുന്നു ഇന്നലെ. ചൊക്രൊവൊലു ഷൂട്ടോഫില്‍ പുറത്തായി. കേവലം ഒരു പോയിന്റ് വ്യത്യാസത്തില്‍ അമേരിക്കന്‍ താരം ജന്നിഫര്‍ നിക്കോള്സിനോടാണ് ഇന്ത്യന്‍താരം പരാജയപ്പെട്ടത്. ജയന്ത് താലുക്ദാറും രാഹുല്‍ ബാനര്‍ജിയും അമ്പെയ്ത്തില്‍ പുറത്തായി. ജൂഡോവിഭാഗത്തിലും ഇന്ത്യ കൈയ്പ്നീര്‍ കുടിച്ചു. ഗരിമ ചൗധരിയാണ് പരാജയപ്പെട്ടത്.
ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ബാഡ്മിന്റണിലെ മിക്സഡ് സഖ്യവും ഒളിമ്പിക്സില്‍നിന്നും പുറത്തായി. ദിജു-ജ്വാലഗുട്ട ജോഡിയാണ് പരാജയം രുചിച്ചത്. എന്നാല്‍ വനിതാ ഡബിള്‍സില്‍ ജ്വാലഗൂട്ട-അശ്വിനി സഖ്യം വിജയം കണ്ടു. ബാഡ്മിന്റണില്‍ വി. കാശ്യപ് അട്ടിമറിയോടെയാണ് മുന്നേറിയത്. 11-ാം റാങ്കുകാരനായ വിയ്റ്റനാം താരം തിയെന് മിനിനെയാണ് കാശ്യപ് പരാജയപ്പെടുത്തിയത്.
ഒളിമ്പിക്സില്‍ ചൈന തങ്ങളുടെ മേധാവിത്വം നാലാം ദിവസമായ ഇന്നലെയും തുടര്‍ന്നു. തുടക്കത്തില്‍ യു.എസ്. ഏതാനും മെഡലുകള്‍ നേടി കുതിച്ചെങ്കിലും മത്സരങ്ങള്‍ മുറുകുമ്പോള്‍ കാറ്റ് ചൈനക്ക് അനുകൂലമായി വീശുകയാണ്. 10 സ്വര്‍ണ്ണവും 6 വെള്ളിയും 3 വെങ്കലവും അടക്കം 19 മെഡലുകള്‍ നേടി ചൈന മേളയില്‍ ആധിപത്യം പുലര്‍ത്തുന്നു. 6 സ്വര്‍ണ്ണവും 7 വെള്ളിയും 5 വെങ്കലവും അടക്കം 18 മെഡലുകള്‍ നേടിയ യുണൈറ്റഡ് സ്റ്റേറ്റ്സ്് തൊട്ടുപിന്നിലുണ്ട്. 4 സ്വര്‍ണ്ണവും ഒരു വെള്ളിയും നാല് വെങ്കലവും അടക്കം ഒന്‍പതു മെഡലുകള്‍ നേടിയ ഫ്രാന്‍സ് മൂന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. 3 സ്വര്‍ണ്ണ മെഡലുകള്‍ നേടിയ ഉത്തര കൊറിയയാണ് നാലാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: