ബെംഗളൂരു: ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ (ഐഎസ്ആര്‍ഒ) വാണിജ്യ വിഭാഗമായ ആന്‍ട്രിക്സ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നാനോ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത് വഴി നേടിയത് 61 ലക്ഷം യൂറോ. കഴിഞ്ഞ മാസം 23ന് 14 രാജ്യങ്ങളില്‍ നിന്നുള്ള 29 നാനോ ഉപഗ്രഹങ്ങളുടെ വിക്ഷപണം വഴിയാണ് ആന്‍ട്രിക്സ് ഇത്രയും വരുമാനം നേടിയത്. ഇതോടെ ഉപഗ്രഹങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ വിക്ഷേപണം ചെയ്യുന്നതിലൂടെ ഐഎസ്ആര്‍ഒയ്ക്ക് ലഭിച്ച വരുമാനം 157 കോടി യൂറോയിലെത്തി.
കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ഐഎസ്ആര്‍ഒ 130 ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തില്‍ എത്തിച്ചത്. ആന്‍ട്രിക്സ് വിക്ഷേപിച്ചിട്ടുള്ള ഉപഗ്രഹങ്ങളെല്ലാം താരതമ്യേന വലിപ്പം കുറഞ്ഞവയാണ്. നിലവില്‍ ഇന്ത്യ ഉപഗ്രഹം വിക്ഷേപിക്കുയാണെങ്കില് വിക്ഷേപണ വാഹനത്തിലുള്ള ബാക്കി സ്ഥലമാണ് വിദേശ ഉപഗ്രഹങ്ങളെ വഹിക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വാണിജ്യാടിസ്ഥാനത്തില്‍ വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് എ. എസ്. കിരണ്‍ കുമാര്‍ അറിയിച്ചു.
കാര്‍ട്ടോസാറ്റ് 2 വിക്ഷേപണവേളയില്‍ മാത്രം 61 ലക്ഷം യൂറോയാണ് ഐഎസ്ആര്‍ഒ നേടിയത്. ആസ്ട്രേലിയ, ചിലി, ബെല്‍ജിയം, ഫ്രാന്‍സ്, ഫിന്‍ലാന്‍ഡ്, ചെക് റിപ്പബ്ലിക്, ജര്‍മ്മനി, ഇറ്റലി, യുഎസ്എ, ലാത്വിയ, ലിതുവാനിയ, സ്ലാവാക്യ, യുകെ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഉപഗ്രഹങ്ങളാണ് കാര്‍ട്ടോസാറ്റിനൊപ്പം ഇന്ത്യ വിക്ഷേപിച്ചത്.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ വിദേശ ഉപഗ്രങ്ങളെ വിക്ഷേപിക്കുന്നത് വഴി ഐഎസ്ആര്‍ഒ 7.65 കോടി യുറോയാണ് നേടിയത്. 2013ല്‍ 69 ലക്ഷം യൂറോയും 2014ല്‍ 1.82 കോടി യൂറോയും 2015ല്‍ 5.55 കോടി യൂറോയും ഐഎസ്ഐആര്ഒയ്ക്ക് ലഭിച്ചിട്ടുണെന്ന് കിരണ്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: