കൊച്ചി: പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന് പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ രാജു ജോസഫിന്റെ മൊഴിയെടുത്തു. നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ നിര്‍ണ്ണായക തെളിവായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചത് രാജു ജോസഫാണെന്ന് പ്രതീഷ് മൊഴി നല്‍കിയിരുന്നു.
സംഭവശേഷം പള്‍സര്‍ സുനി മൊബൈല്‍ ഫോണ്‍ പ്രതീഷിനെ ഏല്‍പ്പിച്ചെന്നും അത് ജൂനിയറായ രാജു ജോസഫിന് കൈമാറി, അയാള്‍ ഫോണ്‍ കത്തിച്ചുകളഞ്ഞതായാണ് പ്രതീഷ് പോലീസിന് മൊഴി നല്കി.
പ്രധാന തെളിവ് നശിപ്പിക്കല്‍, അതിന് കൂട്ടുനില്‍ക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതീഷിനെതിരെ ചുമത്തിയിരിക്കുന്നത്. പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതീഷ് ചാക്കോയെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: