തരിയോട് (വയനാട്): ബാണാസുരസാഗറില്‍ വട്ടത്തോണി അപകടത്തില്‍ കാണാതായ തുഷാരിഗിരി മോളെക്കുന്നില് ബിനു (42) വിന്റെ മൃതദേഹവും കണ്ടെത്തി. ഇന്നലെ രാവിലെയാണ് അണക്കെട്ടില്‍ പൊങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇതോടെ അപകടത്തില്‍ കാണാതായ നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി.
കഴിഞ്ഞ ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് ബാണാസുരസാഗറില്‍ മീന്‍പിടിക്കാന്‍ പോയ ഏഴുപേര്‍ അപകടത്തില്‍പ്പെട്ടത്. മൂന്ന് പേര് നീന്തി രക്ഷപ്പെട്ടിരുന്നു. തുഷാരഗിരി ചെമ്പുക്കടവ് മെല്വിന് (34), നെല്ലിപ്പൊയില്‍ സച്ചിന് (20), തരിയോട് തെങ്കാശി പടിഞ്ഞാറെക്കുടിയില്‍ വില്‍സണ്‍ (47) എന്നിവരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ രക്ഷാപ്രവര്‍ത്തകര്‍ അണക്കെട്ടില്‍ നിന്നും കണ്ടെടുത്തിരുന്നു.
ജില്ലാകളക്ടര്‍ എസ്. സുഹാസിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചിരുന്നു. നാവിക സേന, അഗ്നിരക്ഷാ സേന, തുര്‍ക്കി ജീവന് രക്ഷാസമിതി, നാട്ടുകാര്‍ തുടങ്ങിയവരെല്ലാം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തിരുന്നു. അപകടത്തില്‍പ്പെട്ട തോണി കഴിഞ്ഞദിവസം നാവികസേന കണ്ടെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: