ചര്‍ത്തല: വെള്ളിയാകുളത്ത് തെരുവ് നായ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. തണ്ണീര്‍മുക്കം പഞ്ചായത്ത് മൂന്നാം വാര്‍ഡ് വല്ലയില്‍ ചിറയില്‍ ശശിധരന്, രണ്ടാം വാര്‍ഡ് കോതകാട്ട് ഉണ്ണികൃഷ്ണന് നായര്‍ എന്നിവരെ ഇന്നലെ രാവിലെ വെള്ളിയാകൂളം സ്ക്കുളിന് മുന്നിലാണ് തെരുവുനായ ആക്രമിച്ചത്.
ഉണ്ണികൃഷ്ണന് നായരെ വണ്ടാനം മെഡിക്കല്‍ കോളേജിലും ശശിധരനെ ഏറണാകുളത്ത് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരാഴ്ച മുന്‍പ് 92 വയസ്സ് ഉള്ള നിലാശ്ശേരി ലക്ഷ്മി തെരുവ് നായ കൈകടിച്ച് മുറിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നു.
സ്കൂള്‍ കുട്ടികളെ നായ്ക്കള്‍ ഉപദ്രവിക്കാന്‍ എത്തുമ്പോള്‍ സമീപ വിടുകളില്‍ അഭയം പ്രാപിക്കുകയാണ്. എഴുനൂറ്റി അമ്പതോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വെള്ളിയാകുളം സ്കൂളില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ഏത് നിമിഷവും നായകള്‍ കുട്ടത്തോടെ എത്തുന്നത് എന്ന് പറയാന്‍ കഴിയാതെ ഭയത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: