തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിനായി സര്‍ക്കാര്‍ കണ്ടെത്തിയ പ്രദേശത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വക ഭൂമി തിരികെ ലഭിക്കണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്.
ബോര്‍ഡ് വക നൂറ് ഏക്കര്‍ ഭൂമിയുണ്ടെന്നാണ് രേഖകളില്‍ പറയുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രൂപീകൃതമാകുന്നതിനു മുമ്പ് രാജഭരണകാലത്ത് ദേവസ്വത്തിന് എഴുതിക്കൊടുത്തതാണ് ഈ ഭൂമി. ബോര്‍ഡ് അന്ന് രൂപീകൃതമാകാത്തതിനാല് സര്‍ക്കാരിന്റെ കൈവശമായിരുന്നു ഈ ഭൂമി. ബോര്‍ഡ് രൂപീകൃതമായപ്പോള്‍ അന്ന് ദേവസ്വം ഭൂമി എന്ന പേരില്‍ റവന്യൂ രേഖകളില്‍ ഉണ്ടായിരുന്നവയെല്ലാം ദേവസ്വംബോര്‍ഡിന്റെ അധീനതയിലായി. എന്നാല്‍ ചെറുവള്ളി എസ്റ്റേറ്റിലെ ഭൂമി സ്വകാര്യ വ്യക്തികള്‍ കൈയേറിയതിനാല്‍ ദേവസ്വത്തിന് നല്‍കിയില്ല. ഇത് സംബന്ധിച്ച് രാജമാണിക്യം കണ്ടെത്തിയ റിപ്പോര്‍ട്ടില്‍ പരമാര്‍ശവും ഉണ്ട്.
ക്രമേണ ഇത് ബിലീവേഴ്സ് ചര്‍ച്ചിന്റെ കൈവശാവകാശത്തിലാവുകയും ചെയ്തു. ഭൂമി തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് പലവട്ടം ബിലീവേഴ്സ് ചര്‍ച്ച് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ശബരിമല വിമാനത്താവളത്തിന് കണ്ടെത്തിയതില്‍ ദേവസ്വം വക ഭൂമിയും ഉള്‍പ്പെട്ടതിനാല്‍ ഭൂമി തിരികെപിടിക്കാനുള്ള നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.
എരുമേലിയുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളേജ് പണിയുന്നതിന് ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. നിര്‍ദ്ദിഷ്ട ഭൂമിയിലാണ് മെഡിക്കല്‍കോളേജ് പണിയാന്‍ ഉദ്ദേശിക്കുന്നത്. ശബരിമല തീര്‍ത്ഥാടകര്‍ക്ക് മെഡിക്കല്‍ കോളേജ് ഏറെ പ്രയോജനം ചെയ്യും. ദേവസ്വം ട്രൈബ്യൂണല്‍ സര്‍ക്കാര്‍ രൂപീകരിക്കാത്തതാണ് അന്യാധീനപ്പെട്ട ദേവസ്വം ഭൂമി ഏറ്റെടുക്കാന്‍ സാധിക്കാത്തതെന്നും പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: