ന്യൂദല്‍ഹി: വനിതാ ലോകകപ്പ് ക്രിക്കറ്റിന്റെ സെമിഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ തകര്‍പ്പന്‍ സെഞ്ചുറി നേടിയ ഹര്‍മന്‍പ്രീത് കൗറിന് അഭിനന്ദന പ്രവാഹം. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കര്‍, വിരേന്ദര്‍ സെവാഗ്, ജസ്പ്രീത് ബുംറ, വിരാട് കോഹ്ലി, സുരേഷ് റെയ്ന, യുവരാജ് സിങ്, പ്രഗ്യാന്‍ ഓജ, ഇഷാന്ത് ശര്‍മ്മ, കെ.എല്‍. രാഹുല്‍, രോഹിത് ശര്‍മ്മ, രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ മുന്‍ താരങ്ങളായ കപില്‍ദേവ്, സഞ്ജയ് മഞ്ജരേക്കര്‍, മുഹമ്മദ് കൈഫ്, മുന്‍ ഇന്ത്യന്‍ കോച്ച് അനില്‍ കുംബ്ലെ, ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി, ബാഡ്മിന്റണ്‍ താരം കിഡിംബി ശ്രീകാന്ത് തുടങ്ങി നിരവധി പേരാണ് ഹര്‍മന്‍പ്രീതിന്റെ ഉജ്ജ്വല ഇന്നിങ്ങ്സിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
‘കൗറിന്റെ ഇന്നിങ്സിനെ അവിശ്വസനീയമെന്ന്’ വിശേഷിപ്പിച്ച സച്ചിന് ഞായറാഴ്ച ഇംഗ്ലണ്ടിനെതിരെ ലോര്‍ഡിസില്‍ നടക്കുന്ന ഫൈനലിന് ഇന്ത്യന്‍ ടീമിന് ആശംസയുമറിയിച്ചിട്ടുണ്ട്.
‘എന്തൊരു ഇന്നിങ്സായിരുന്നു അത്. ഒരു ടീമിന്റെ 60 ശതമാനത്തിലധികം റണ്‍സ് ഒറ്റയ്ക്ക് അടിച്ചെടുത്ത ഹര്മന് കളിച്ചത് ജീവിതത്തിലെ ഏറ്റവും മികച്ച ഇന്നിങ്സാ’ണെന്നായിരുന്നു വീരുവിന്റെ ട്വീറ്റ്. കൂടാതെ താന്‍ ഹര്‍മന്റെ ആരാധകനായി മാറിയെന്നും വീരു.
ഉജ്ജ്വല പ്രകടനമെന്നായിരുന്നു ഹര്‍ഭജന്റെ ട്വീറ്റ്. റോക്ക്സ്റ്റാറെന്നാണ് ഇന്ത്യന്‍ പരിശീലകന് രവി ശാസ്ത്രി ഹര്‍മന്‍പ്രീതിനെ വിശേഷിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: