കോട്ടയം: രണ്ടായിരത്തി ഇരുപത്തിരണ്ടോടെ ഇന്ത്യയിലെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായി കര്‍ഷകമോര്‍ച്ച അഖിലേന്ത്യ സെക്രട്ടറി പി.സി മോഹനന് മാസ്റ്റര്‍. കര്‍ഷകമോര്‍ച്ച സംസ്ഥാന കമ്മിറ്റിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് കാര്‍ഷിക മേഖലയില്‍ വലിയ പരിവര്‍ത്തനങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ കേരളത്തില്‍ അതിനനുസരിച്ചുള്ള പരിശ്രമങ്ങള്‍ ഉണ്ടാകുന്നില്ല. ഇവിടെ കാര്‍ഷിക മേഖല പ്രതിസന്ധിയിലാണ്. കര്‍ഷകരുടെ ക്ഷേമപെന്‍ഷനുകള്‍ പോലും യഥാസമയം ലഭിക്കുന്നില്ല. കേരളം കാര്‍ഷിക ഉല്‍പ്പാദന രംഗത്ത് പുറകോട്ടടിക്കപ്പെടുന്നു. പ്രധാനമന്ത്രി മുന്നോട്ടുവച്ച കാര്‍ഷിക മുന്നേറ്റത്തോട് കേരളത്തിലെ സര്‍ക്കാര്‍ മുഖംതിരിച്ച് നില്‍ക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.ആര് മുരളീധരന് അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഡോ. അനിത വൈദ്യമംഗലം, സി.കെ ബാലകൃഷ്ണന്, ട്രഷറര്‍ എസ്. ഉണ്ണികൃഷ്ണന്, ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍.ഹരി, സംസ്ഥാന സെക്രട്ടറി ജയപ്രകാശ് വാകത്താനം, മോഹന്‍ പനയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: