കുറവിലങ്ങാട്: ഉഴവൂര്‍ ഇടക്കോലി ചെക്ക് ഡാം അനാഥാവസ്ഥയില്‍. ഇതുമൂലം നടപ്പാത നഷ്ടപ്പെട്ട നിരവധി കുടുംബങ്ങള്‍ അനിശ്ചിതത്വത്തില്‍. ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡിലാണ് 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെക്ക് ഡാം നിര്‍മിച്ചത്. ഇടക്കോലി പ്രദേശത്തെ ജനങ്ങളുടെ കുടിവെളള പ്രശ്നത്തിന് പരിഹാരം കാണുക എന്ന ഉദ്ദേശ്യത്തോടെയാണ് ഡാം പണികഴിപ്പിച്ചത്. ഇവിടെയുളള ആളുകള്‍ ഉപയോഗിച്ചിരുന്ന നടപ്പാത വരെ ഉപയോഗിച്ചായിരുന്നു ഡാമിന്റെ നിര്‍മ്മാണം നടത്തിയത്.
കുടിവെളളത്തിന് ശാശ്വതപരിഹാരം ആവുമല്ലോ എന്നു കരുതി ഡാമിന് പ്രദേശവാസികള്‍ എതിരു നിന്നില്ല. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുതിന് മുമ്പ് ഈ സമയത്ത് ഗ്രാമപഞ്ചായത്ത് മെമ്പറായിരുന്ന ജോസ് എസ്താപ്പന്‍ മരണമടഞ്ഞു. തുടര്‍ന്ന് വന്ന ജനപ്രതിനിധികള്‍ ചെക്ക് ഡാമിനോട് മുഖം തിരിഞ്ഞതോടെ വലിയ മുതല്‍ മുടക്കി നിര്‍മിച്ച പദ്ധതി ത്രിശങ്കുവിലായി. ഇതിനിടെ വെളളൂര്‍-വെളിയൂര്‍ കുടിവെളള പദ്ധതിയുടെ വെളളം ഉഴവൂരിലുമെത്തി.
എംഎല്‍എ ഇടപെട്ട് വെളളം ഇടക്കോലിക്കും എത്തിച്ചു. ഇതോടെ ചെക്ക് ഡാം അനാഥാവസ്ഥയിലാവുകയും നടപ്പാത ഇല്ലാതാവുകയും ചെയ്തു. ഇവിടെ താമസിക്കുന്ന കുളത്തിങ്കുല് ശ്രീധരന് അര്‍ബുധ രോഗിയായ ഭാര്യയെ എടുത്തുകൊണ്ടാണ് റോഡിലേക്കെത്തിക്കുന്നത്. നിലവില്‍ പലകയും തടിയും മറ്റും ഉപയോഗിച്ച് പാലം പോലെ നിര്‍മിച്ചാണ് വഴിയാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: