കൊടുങ്ങല്ലൂര്‍: ശ്രീകുരുംബ ഭഗവതി ക്ഷേത്ര മൈതാനം വിവിധ രാഷ്ട്രീയ മത സംഘടനകള്‍ക്ക് പരിപാടികള്‍ നടത്തുവാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നഗരസഭയില്‍ സിപിഎം പ്രമേയം പാസ്സാക്കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സിപിഎം കൗണ്‍സിലറായ കെ.ആര് ജൈത്രനാണ് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷമായ ബിജെപി അംഗങ്ങള്‍ വിയോജിപ്പ് പ്രകടിപ്പിച്ച് ഇറങ്ങിപ്പോക്ക് നടത്തിയതിന് ശേഷം പ്രമേയം പാസ്സാക്കുകയായിരുന്നു.
2014 ല്‍ സിപിഎം പോലീസ് മൈതാനിയില്‍ നടത്തിയ സമ്മേളനത്തിനിടെ ക്ഷേത്രത്തിന് നേരെ ആക്രമണം നടന്നിരുന്നു. ആ കേസില്‍ കുറ്റാരോപിതരായവരാണ് ഇപ്പോള്‍ നഗരസഭയില്‍ പ്രമേയവുമായി എത്തിയിട്ടുള്ളത്.
ക്ഷേത്ര മൈതാനം ക്ഷേത്രാവശ്യങ്ങള്‍ക്കും ഹൈന്ദവ സമൂഹത്തിന്റെ മതപരമായ ആവശ്യങ്ങള്‍ക്കും മാത്രമുള്ളതാണെന്നും സിപിഎം പ്രമേയത്തിനെതിരെ ശക്തിയായി പ്രതിഷേധിക്കുന്നതായും കേരള ക്ഷേത്ര സംരക്ഷണ സമിതി താലൂക്ക് സമിതി ഭാരവാഹികള്‍ അറിയിച്ചു.
ക്ഷേത്ര മൈതാനം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുവദിക്കണമെന്ന നഗരസഭയിലെ എല്‍ഡിഎഫ് ഭരണക്കാരുടെ തീരുമാനത്തില്‍ നിന്നും പിന്തിരിയണമെന്നും അല്ലാത്തപക്ഷം ഇത് ഹൈന്ദവ ജനതയോടുള്ള ശക്തമായ വെല്ലുവിളിയായി കണ്ട് ശക്തമായ പ്രതിഷേധം നടത്തുമെന്നും സമിതി താലൂക്ക് പ്രസിഡന്റ് ജീവന് നാലുമാക്കല്‍, സെക്രട്ടറി വെങ്കിടേശ്വര പ്രഭു എന്നിവര്‍ പറഞ്ഞു.
ക്ഷേത്ര ഭൂമി കയ്യടക്കി രാഷട്രീയക്കാര്‍ക്കും തീവ്രവാദി സംഘടനകള്‍ക്കും താവളമൊരുക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ശബരിമല അയ്യപ്പസേവാസമാജം ജില്ലാ സമിതിയംഗം സി.എം.ശശീന്ദ്രന് കുറ്റപ്പെടുത്തി.
നഗരത്തില്‍ പൊതുപരിപാടികള്‍ നടന്നു വന്നിരുന്ന പോലിസ് മൈതാനം അടച്ചു കെട്ടിയപ്പോള്‍ ഇരു മുന്നണികളും മിണ്ടാതിരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: